നിത്യാനന്ദയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടു.

പുതുച്ചേരി: നിത്യാനന്ദയുടെ അനുയായി വജ്രവേലു കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ.

കുരുവിനാഥത്ത് കാറിന്റെ പിൻസീറ്റിലാണു നഗ്നമായ നിലയിൽ മൃതദേഹം കണ്ടത്.

ഈയാളുടെ കൈവശമുണ്ടായിരുന്ന രണ്ടു ലക്ഷം രൂപ കൊലയാളികൾ കവർന്നു എന്നുംപൊലീസ് പറഞ്ഞു.

കുരുവിനാഥത്തുള്ള ഭാര്യാമാതാവിനെ സന്ദർശിച്ചു രണ്ടര ലക്ഷം രൂപ വാങ്ങി മടങ്ങിയ വജ്രവേലു രാത്രി വൈകിയും വീ
ടിലെത്തിയില്ല.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

തുടർന്ന് ഇയാളെ കാണാനില്ലെന്നു കാണിച്ചു.ഭാര്യ പൊലീസിൽ പരാതി നൽകി. തുടർന്ന്, പൊലീസ് നടത്തിയ  അന്വേഷണത്തിലാണു നിർത്തിയിട്ടകാറിൽ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണു കൊല നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

നിത്യാനന്ദയുടെ പുതുച്ചേരിയിലെ അടുത്ത അനുയായിയാണു വജ്രവേലു.

നിത്യാനന്ദയുടെ പേരിട്ട രണ്ടുബേക്കറികളും ഇയാൾ നടത്തുന്നു. കൂടാതെ റിയൽഎസ്റ്റേറ്റ് ഇടപാടുകളും നടത്തിയിരുന്നു.

ബിസിനസ് ശത്രുതയോ പണമിടപാടിനെ ചൊല്ലിയുള്ള തർക്കമോ ആകാം കൊലപാതക കാരണമെന്നാണു പൊലീസ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts