ജോലി വാഗ്ദാനം ചെയ്ത് നഗരത്തിലെത്തിച്ച 19 കാരിയെ 4 ദിവസം വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു.

ബെംഗളൂരു :ജോലി വാഗ്ദാനം ചെയ്ത് ബംഗ്ലദേശി യുവതിയെ(19) 4 ദിവസം
വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ഇവിടെ നിന്നു രക്ഷപ്പെട്ട യുവതിയുടെ പരാതിയിൽ യെലഹങ്ക പൊലീസ് കേസെടുത്തു.

ബംഗ്ലദേശ് നരെയ്തൽ ജില്ലയിൽ നിന്നുള്ള യുവതി കൂലിത്തൊഴിലാളികളായ രക്ഷിതാക്കളെ സഹായിക്കാൻ വേണ്ടിയാണ് ഇന്ത്യയിലേക്കു കടന്നതെന്നു പറയുന്നു.
റെയിൽവേ സ്റ്റേഷനിൽ വച്ചു പരിചയപ്പെട്ട ഒരു സ്ത്രീ ബ്യൂട്ടി പാർലറിൽ ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് യുവതിയെ ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു.
ഇവിടെ ഒരു വീട്ടിൽ പൂട്ടിയിട്ട ശേഷം 4 ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു.
ലൈംഗിക തൊഴിലാളി ആയാൽ പ്രതിമാസം 60000 രൂപ നൽകാമെന്നും വാഗ്ദാനം നൽകി.
അതേസമയം പൂട്ടിയിട്ട വീടിനെക്കുറിച്ചോ, പീഡിപ്പിച്ചവരെക്കുറിച്ചോ വിവരം നൽകാൻ യുവതിക്കു കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
ഇവരെ വനിതാശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പുന:രധിവാസ കേന്ദ്രത്തിലേക്കു മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..