ഏഴാം ക്ലാസുകാരിയെ വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞത് ഫേസ്ബുക്ക് സന്ദേശം!

ബെംഗളൂരു:ഏഴാംക്ലാസുകാരിയായ ബാലികയെ വിവാഹം കഴിച്ചയയ്ക്കാനുള്ള രക്ഷിതാക്കളുടെ തീരുമാനം പോലീസിന്റെ ഫെയ്സ് ബുക്ക് പേജിൽ സന്ദേശമായെത്തി.

ഉടൻ ഉണർന്നു പ്രവർത്തിച്ച പോലീസ് വിവാഹം തടയുകയും പെൺകുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

മൈസൂരുവിനടുത്തുള്ള ഒരു ഗ്രാമത്തിലെ 11 വയസ്സുള്ള പെൺകുട്ടിയുടെ വിവാഹം നടത്തുന്ന വിവരം പെൺകുട്ടിയുടെ കൂട്ടുകാരിയാണ് ബെംഗളൂരു പോലീസിന്റെ ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ചത്. ജനുവരി 30-ന് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ കുട്ടി ഇതിനെ എതിർത്തു.

  കേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമില്ല; തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

തുടർന്നാണ് കൂട്ടുകാരി പോലീസിന്റെ എഫ്.ബി. പേജിൽ സഹായം തേടിയത്. വിവാഹം തടയണമെന്നുള്ള അപേക്ഷയും സന്ദേശത്തിലുണ്ടായിരുന്നു.

പോലീസ് ഉടൻ മൈസൂരു പോലീസിനെ വിവരമറിയിച്ചു. പോലീസ് കുട്ടിയുടെ വീട്ടിലെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു. വനിതാ-ശിശുക്ഷേമവിഭാഗവും വിഷയത്തിലിടപെട്ടു. പക്ഷേ, അപ്പോഴേക്കും രക്ഷിതാക്കൾ കുട്ടിയുടെ വിവാഹം വേണ്ടെന്നു വച്ചിരുന്നു.

നിയമവിരുദ്ധമാണ് ഈ വിവാഹമെന്ന് കുട്ടിയുടെ അമ്മാവൻ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണിത്. എങ്കിലും സുരക്ഷ മുൻനിർത്തി പെൺകുട്ടിയെ ശിശുക്ഷേമ വിഭാഗത്തിന്റെ ഗേൾസ് ഹോമിലേക്ക് മാറ്റി. ബാലികയെ വിവാഹം കഴിച്ചയയ്ക്കാനുള്ള ശ്രമംനടന്ന സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ
[masterslider id="10"]

Related posts