“ഇല്ലത്ത് നിന്ന് ഇറങ്ങിയ റോഷൻ ബേഗ് അമ്മാത്ത് എത്തിയില്ല”;ശിവാജി നഗർ മുൻ എംഎൽഎയുടെ രാഷ്ട്രീയ ഭാവി ത്രിശങ്കുവിൽ.

ബെംഗളൂരു : ശിവാജിനഗർ മുൻ എം.എൽ.എയായ റോഷൻ ബേഗിൻറെ രാഷ്ട്രീയ ഭാവി ത്രിശങ്കുവിൽ.

http://bangalorevartha.in/archives/36735

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി റോഷൻ ബേഗ് എത്തിയത്.

http://bangalorevartha.in/archives/37010

മലയാളിയായ എ.ഐ.സി.സി. നിരീക്ഷകൻ കെ.സി.വേണുഗോപാലിനെ “ബഫൂൺ” എന്നു വരെ വിളിച്ചു.

ബിജെപിയുമായി മുസ്ലീംങ്ങൾ അടുക്കണം എന്നാഹ്വാനം ചെയ്തപ്പോൾ, ബേഗ് ബി.ജെ.പിയിൽ ചേരും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഡൽഹിയിൽ പോയി ബി.ജെ.പി ദേശീയ നേതാക്കളെ കാണുകയും ചെയ്തിരുന്നു.

http://bangalorevartha.in/archives/35955

എന്നാൽ ഐ.എം.എ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസിൽ ആദ്യം മുങ്ങുകയും പിന്നീട് പിടിയിലാവുകയും ചെയ്ത മുഹമ്മദ് മൻസൂർ ഖാൻ ,റോഷൻ ബേഗിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതോടെ ബി.ജെ.പി ബേഗിനെ കൈവിട്ടു.

ബേഗിന് ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കിയതോടെ ശിവാജി നഗർ മണ്ഡലത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനും വെല്ലുവിളി ഉയർത്തിക്കൊണ്ട് മൽസരിക്കാൻ ആണ് സാദ്ധ്യത.

ശിവാജി നഗറിൽ ബിജെപി എൻ ശരവണ നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us