കോഗ്നിസെന്റിന് പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഫോസിസും.

ബെംഗളൂരു : കോഗ്നിസെന്റിന് പിന്നാലെ ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങി ഇൻഫോസിസ്.

സീനിയർ മധ്യനിരയിലെ 2 – 5% വരെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. സീനിയർ വൈസ് പ്രസിഡണ്ട്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികൾ ഉള്ള 50 സീനിയർ എക്സിക്യൂട്ടീവ് മാരും ഇതിൽ ഉൾപ്പെടും.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

സീനിയർ തലത്തിൽ 86588 മധ്യനിരയിൽ 1.1 ലക്ഷം ജീവനക്കാരുമാണ് ഇൻഫോസിസിൽ ഉള്ളത് .

കമ്പനിയുടെ മെച്ചപ്പെട്ട പ്രകടനം ഉറപ്പുവരുത്താൻ സ്വാഭാവിക കൊഴിഞ്ഞുപോക്കിന് പുറമേ പിരിച്ചുവിടൽ നടപടി കൂടി വേണ്ടിവരുമെന്നാണ് ഇൻഫോസിസ് നിലപാട് .

6000 ജീവനക്കാരെ പിരിച്ചുവിടുന്നതിനോടൊപ്പം 2020 പകുതിയോടെ 7000 ജീവനക്കാരോട് പിരിഞ്ഞുപോകാൻ നിർദ്ദേശിച്ചതായും വിവരമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts