കോഗ്നിസെന്റിന് പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഫോസിസും.

ബെംഗളൂരു : കോഗ്നിസെന്റിന് പിന്നാലെ ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങി ഇൻഫോസിസ്.

സീനിയർ മധ്യനിരയിലെ 2 – 5% വരെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. സീനിയർ വൈസ് പ്രസിഡണ്ട്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികൾ ഉള്ള 50 സീനിയർ എക്സിക്യൂട്ടീവ് മാരും ഇതിൽ ഉൾപ്പെടും.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

സീനിയർ തലത്തിൽ 86588 മധ്യനിരയിൽ 1.1 ലക്ഷം ജീവനക്കാരുമാണ് ഇൻഫോസിസിൽ ഉള്ളത് .

കമ്പനിയുടെ മെച്ചപ്പെട്ട പ്രകടനം ഉറപ്പുവരുത്താൻ സ്വാഭാവിക കൊഴിഞ്ഞുപോക്കിന് പുറമേ പിരിച്ചുവിടൽ നടപടി കൂടി വേണ്ടിവരുമെന്നാണ് ഇൻഫോസിസ് നിലപാട് .

6000 ജീവനക്കാരെ പിരിച്ചുവിടുന്നതിനോടൊപ്പം 2020 പകുതിയോടെ 7000 ജീവനക്കാരോട് പിരിഞ്ഞുപോകാൻ നിർദ്ദേശിച്ചതായും വിവരമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts