അടിയോടടി; ബി.ജെ.പി.യിൽ അമർഷം പുകയുന്നു, പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് എം.എൽ.എ.മാർ..

ബെംഗളൂരു: മന്ത്രിസഭാ രൂപവത്കരണത്തിനുപിന്നാലെ ബി.ജെ.പി.യിൽ അമർഷം പുകയുന്നു. അതൃപ്തരായ എം.എൽ.എ.മാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. മന്ത്രിസ്ഥാനം പ്രതീക്ഷിച്ച ഉമേഷ് കട്ടി, ബാലചന്ദ്ര ജാർക്കിഹോളി, രേണുകാചാര്യ, രാമപ്പ ലമനി, രാജു ഗൗഡ, മുരുഗേഷ് നിരാനി തുടങ്ങിയവർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

മന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന ബസനഗൗഡ പാട്ടീൽ യത്‌നൽ, സി.എം. ഉദസി, രാജു ഗൗഡ എന്നിവർ ബുധനാഴ്ച യെദ്യൂരപ്പയെ കണ്ട് ചർച്ചനടത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ലക്ഷ്മൺ സാവാദിയെ ഉൾപ്പെടുത്തിയതിലും പ്രതിഷേധമുയർന്നിട്ടുണ്ട്.

  വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത്താണിയിൽനിന്നാണ് സാവാദി തോറ്റത്. വിരാജ്‌പേട്ട് എം.എൽ.എ.യും മുൻ സ്പീക്കറുമായ കെ.ജി. ബൊപ്പയ്യ, അരവിന്ദ് ലിംബാവലി, ജി.എച്ച്. തിപ്പറെഡ്ഡി, അംഗാര, മുരുഗേഷ് നിരാനി തുടങ്ങിയവരും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നവരാണ്.

അതൃപ്തരായ എം.എൽ.എ.മാർ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു. അതൃപ്തിയുള്ള എം.എൽ.എ.മാരുമായി സംസാരിച്ച് അനുനയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അതിഥി ദേവോ ഭവ': മദ്യലഹരിയിൽ വീട് മാറി കയറി 'അതിഥിതൊഴിലാളി', സ്നേഹത്തോടെ സ്റ്റേഷനിലെത്തിച്ച് പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാത സവാരിക്കിടെ യുവതി കണ്ടത് പൊതുസ്ഥലത്ത് യുവാവിന്‍റെ സ്വയംഭോഗം. വീഡിയോ പകർത്തി പങ്കുവച്ച് യുവതി; മുണ്ടും പൊക്കി ഓടി അജ്ഞാതൻ
[masterslider id="10"]

Related posts

Click Here to Follow Us