ആർ.എസ്.എസ് നേതാവിന്റെ വധം;കുറ്റപത്രം റദ്ദാക്കണമെന്ന പോപ്പുലർ ഫ്രന്റ് നേതാവിന്റെ ഹർജി സുപ്രീം കോടതി തള്ളി.

ബെംഗളൂരു :ബെംഗളൂരിലെ ആര്‍എസ്എസ് നേതാവ്  രുദ്രേഷിനെ വധിച്ച കേസില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് അസീം ഷെരീഫ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍വി രമണ, എഎം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെയാണ് വിധി.

ഭീകരപ്രവര്‍ത്തനം, കൊലക്കുറ്റം എന്നിവ ചുമത്തിയ കുറ്റപത്രം റദ്ദാക്കണമെന്ന ഷെരീഫിന്റെ ആവശ്യം 2018 ജനുവരി രണ്ടിന് ബെംഗളൂരു ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ്  സുപ്രീം കോടതി തള്ളിയത്.

2016 ഒക്‌ടോബര്‍ 16 നാണ് വിജയദശമി പഥസഞ്ചലനം  കഴിഞ്ഞ് മടങ്ങുകയായിരുന്ന മണ്ഡല്‍ കാര്യവാഹ് , ശിവാജിനഗര്‍ സ്വദേശി ആര്‍.രുദ്രേഷിനെ (35) ആസൂത്രിതമായി വകവരുത്തിയത്. കേസ് പോലീസില്‍ നിന്ന് ഏറ്റെടുത്ത് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി പോപ്പുലര്‍ ഫ്രണ്ട്  നേതാവ് അസീം ഷെരീഫ്, പ്രവര്‍ത്തകരായ വസീം അഹമ്മദ്, മുജീബ് സാദിഖ്. ഇര്‍ഫാന്‍ പാഷ, മുഹമ്മദ് മുജീബുള്ള  എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎയും ചുമത്തിയിരുന്നു. അസീമിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അരുംകൊലയെന്ന് മറ്റു നാലു പ്രതികളും പോലീസിനോട് സമ്മതിച്ചിരുന്നു.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട അസീം ഷെരീഫ് നല്‍കിയ ഹര്‍ജി എന്‍ഐഎ കോടതി തള്ളിയിരുന്നു. അപ്പീല്‍ ഹൈക്കോടതിയും തള്ളി. പോപ്പുലര്‍ ഫ്രണ്ട് ബെംഗളൂരു യൂണിറ്റ് പ്രസിഡന്റാണ് അസീം ഷെരീഫ്. അഞ്ചു പ്രതികളും പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകരായിരുന്നു.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

2018 മെയിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഒരു വിഭാഗത്തില്‍ ഭയം ജനിപ്പിക്കാനായിരുന്നു അരുകൊലയെന്ന് കുറ്റപത്രത്തില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. അതിനിടെ മറ്റൊരു പ്രതി വസീം അഹമ്മദിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എന്‍ഐഎ കോടതി തള്ളിയിരുന്നു. കാല്‍മുട്ട് ശസ്ത്രക്രിയക്ക് പോകാന്‍ മൂന്നു മാസം ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹര്‍ജി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts