യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്, അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമായ ബാനസവാടിയിലേക്ക് മാറ്റിയതും അവിടെനിന്നും സമയനിഷ്ടയില്ലാതെ നാലും അഞ്ചും മണിക്കൂര്‍ വൈകി പുറപ്പെടുന്നതും യാത്രക്കാര്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കുറച്ചൊന്നുമല്ല. മലയാളികളുടെ കേന്ദ്രമായ യശ്വന്തപുരത്തുനിന്നും സേലം വഴി വടക്കേ മലബാറിലേക്ക് പോകുന്ന ഒരേയൊരു ട്രെയിനായ കണ്ണൂര്‍ എക്സ്പ്രസ് വൃദ്ധരും കുട്ടികളും അടങ്ങുന്ന അനേകം യാത്രക്കാരുടെ ആശ്രയമായിരുന്നു. യാത്രക്കാരെ ദുരിതത്തിലാക്കിയ അധികൃതരുടെ നടപടി ക്രൂരവും ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്തതുമാണ്.
യാത്രക്കാരുടെ പരിദേവനങ്ങള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല. കെകെടിഎഫ്, കേരളസമാജം, ദീപ്തി തുടങ്ങിയ സംഘടനകള്‍ റെയില്‍വേ അധികൃതരെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയും പ്രതിഷേധം സംഘടിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നെങ്കിലും ഏതോ അജ്ഞാതകാരണത്താല്‍, തീരുമാനം പുനഃപരിശോധിക്കാന്‍ ബെംഗളുരുവിലെ ഡിആര്‍എം അടക്കമുളള അധികൃതര്‍ തയാറായില്ല.
കേന്ദ്രമന്ത്രി സദാനന്ദഗൗഡ, ലോകസഭാംഗം ശോഭ കരന്തലജെ തുടങ്ങിയവര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല.
യാത്രക്കാരുടെ ദുരിതം വര്‍ദ്ധിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍, വലിയ അവകാശ വാദങ്ങളോ പബ്ലിസിറ്റിയോ കൂടാതെ ആര്‍എസി (റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍) എന്നൊരു കൂട്ടായ്മ രൂപീകൃതമായി. പൊതുപ്രവര്‍ത്തകനും പിഷാരടി സമാജം പ്രസിഡന്റുമായ ദിനേശ് പിഷാരടി, ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍, ജനറല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകരായ ഹരിനായര്‍, റിനീഷ് പൊതുവാള്, പാലക്കാട് ഫോറം ഭാരവാഹി പി.കൃഷ്ണകുമാര്‍, ദീപ്തി കമ്മിറ്റി അംഗങ്ങളായ ജി.ഹരികുമാര്‍, പി.വി.സലീഷ്, സാമൂഹ്യ പ്രവര്‍ത്തകരായ ബിജു.എം.പി, തോമസ് തുടങ്ങിയവരാണ് കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്.
മുമ്പ് റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്തിരുന്ന, യശ്വന്തപുര ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്തിലെ ലോകസഭാംഗവും നിലവില്‍ കേന്ദ്ര സ്റ്റാറ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രിയുമായ സദാനന്ദ ഗൗഡയെ ആര്‍എസി പ്രതിനിധികള്‍ നേരില്‍ കണ്ട് നിവേദനം നല്കി. അദ്ദേഹം ആ നിവേദനം റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ഫോര്‍വേഡ് ചെയ്തെങ്കിലും ഒരാഴ്ച കടന്നുപോയിട്ടും നടപടികളൊന്നുമുണ്ടായില്ല. ആ നിവേദനവും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നു. മേല്‍സാഹചര്യത്തില്‍ ആര്‍എസി പ്രതിനിധികള്‍ വീണ്ടും സദാനന്ദ ഗൗഡയെ പോയിക്കണ്ട് യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പെടുത്തി.
നിവേദനങ്ങളും പത്രക്കട്ടിങ്ങുകളും നല്‍കുകയും ചെയ്തു. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ.കൃഷ്ണദാസിനെയും ആര്‍എസി പ്രതിനിധികള്‍ കണ്ടു സംസാരിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. മന്ത്രി സദാനന്ദ ഗൗഡ ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ നേരില്‍ കണ്ട് പ്രശ്നം ശ്രദ്ധയില്‍ പെടുത്തി. കൃഷ്ണദാസിന്റെ നിവേദനവും അതിനിടയില്‍ മന്ത്രിയ്ക്ക് ലഭിച്ചിരുന്നു. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട പീയുഷ് ഗോയല്‍ അന്വേഷിച്ചപ്പോള്‍, പത്തുവര്‍ഷമായി യശ്വന്തപുരത്തുനിന്ന് പുറപ്പെട്ടിരുന്ന കണ്ണൂര്‍ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയത് ചില ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ നടപടിയാണെന്ന് തെളിഞ്ഞു. കണ്ണൂര്‍ എക്സ്പ്രസ് ഉടനടി യശ്വന്തപുരത്തേക്ക് മാറ്റാന്‍ മന്ത്രി റെയില്‍വേ ബോര്‍ഡിന് നിര്‍ദ്ദേശം നല്കി.
ഫയല്‍ രണ്ടു ദിവസത്തിനകം സൗത്ത് വെസ്റ്റേണ്‍ റയില്‍വെയുടെ ആസ്ഥാനമായ ഹുബ്ലിയിലെത്തി. അവിടെനിന്നും ഫീസിബിലിറ്റി റിപ്പോര്‍ട്ടിനായി ബെംഗളൂരുവിലെ ഡിആര്‍ എം ഓഫീസിലേക്കയച്ചു. ഡിആര്‍എം സത്വര നടപടികള്‍ക്കായി ഫയല്‍ ഓപ്പറേഷന് വിഭാഗത്തിന് കൈമാറുന്നു. അവിടെനിന്നും വിവിധ വിഭാഗങ്ങളിലേക്കുള്ള യാത്രയില്‍ ഫയല്‍ ചിലേടത്തു ചുവപ്പുനാടയിലും മറ്റു ചിലേടത്തു നാടയിലല്ലാതെയും കുടുങ്ങിക്കിടന്നു.
ഒരു ഡിപ്പാര്‍ട്ട്മെന്റ് ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ഫയല്‍ മടക്കി. എന്നാല്‍ ആര്‍എസി പിറകെയെത്തി ആ കുരുക്കുകളഴിച്ച് ഫയല്‍ നീക്കി. ഈ ഫയല്‍ നീങ്ങാതിരിക്കാനും നീങ്ങിയാല്‍ തന്നെ തീരുമാനം അനുകൂലമാകാതിരിക്കാനും വേണ്ടി ചില നിഗൂഢശക്തികള്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ആര്‍എസി തികഞ്ഞ ജാഗ്രത പാലിച്ചു. എല്ലാ ഡിപ്പാര്‍ട്ടുകളില്‍ നിന്നും അനുകൂല റിപ്പോര്‍ട്ടുകള്‍ നേടിയെടുത്തു. അതിനായി ആത്മാര്‍ത്ഥമായി സഹായിച്ച റെയില്‍വേയിലെ നല്ല സുഹൃത്തുക്കളെ നന്ദിയോടെ സ്മരിക്കുന്നു. അനുകൂല റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കാനായെങ്കിലും അതിന് ആറേഴു ദിവസങ്ങള്‍ വേണ്ടിവന്നു എന്നത് വാസ്തവം.
ഫൈനല്‍ അപ്രൂവലിനായി ഫയല്‍ വീണ്ടും ഹുബ്ലിയിലേക്ക്. അവിടെ ചില ഇടപെടലുകള്‍. കനപ്പെട്ട ശുപാര്‍ശകള്‍ !. ഫയല്‍ നീക്കം ദ്രുതഗതിയിലാക്കാന്‍ വേണ്ടതെല്ലാം ചെയ്തു. അവസാനം സിപിടിഎം (ചീഫ് പാസഞ്ചര്‍ ട്രാന്സ്പോര്ട്ടേഷന് മാനേജര്‍) ഒപ്പുവെച്ചതോടെ കണ്ണൂര്‍ എക്സ്പ്രസ് യശ്വന്തപുരത്തുനിന്ന് പുനരാരംഭിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി എന്നുപറയാം. എന്നാല്‍ പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങേണ്ടതുണ്ട്. അതിനായി ഫയല്‍ ബെംഗളൂരുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫിസിലെത്തി.
ആയിരക്കണക്കിന് പാവപ്പെട്ട യാത്രക്കാരെ വിശേഷിച്ചും വൃദ്ധരെയും കുട്ടികളെയും ദുരിതത്തിലാക്കിയ ഈ പ്രശ്നം പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പേ ഉണ്ടായതായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിയോജിപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ റെയില്‍വേ കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുളള വകുപ്പായതിനാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം കൂടി ആവശ്യമാണെന്ന് രേഖപ്പെടുത്തി ഫയല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം കിട്ടിയാലുടനെ ഈ ട്രെയിന്‍ യശ്വന്തപുരത്തുനിന്ന് പുറപ്പെടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ റെയില്‍വേ ചെയ്തിട്ടുണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലായത്.
ആര്‍എസി പ്രവര്‍ത്തകര്‍ക്കുവേണ്ടി,
വിഷ്ണുമംഗലം കുമാര്‍
Mob : 97391 77560
കെ. സന്തോഷ് കുമാര്‍
Mob : 98452 83218
ദിനേഷ് പിഷാരടി
Mob : 94490 00254
നാള്‍വഴികള്‍
- കഴുത്തിൽ പുലിനഖം; ബിഗ് ബോസ് മത്സരാര്‍ഥി അറസ്റ്റില്‍
- ബസവരാജ് ബൊമ്മൈയും മുൻ മുഖ്യമന്ത്രിമാരും ഹങ്കൽ മണ്ഡലത്തിൽ; ആവേശത്തിലായി പ്രവർത്തകർ
- തീവണ്ടി കയറുന്നതിന് മുൻപേ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം; റെയിൽവേക്ക് കർണാടക സർക്കാറിൻ്റെ കർശന നിർദ്ദേശം.
- മലബാർ യാത്രക്കാർക്ക് വീണ്ടും സന്തോഷ വാർത്ത; യശ്വന്ത്പുര-പാലക്കാട്-മംഗളൂരു സ്പെഷൽ ട്രെയിൻ വരുന്നു.
- വിഷു- ഈസ്റ്റർ അവധി അടുത്തെത്തി;നാട്ടിലേക്കുള്ള തീവണ്ടികളെല്ലാം നിറഞ്ഞു കവിഞ്ഞു;കൊള്ള നിരക്കുമായി കളം നിറയാൻ സ്വകാര്യ ബസുകൾ;സ്പെഷ്യൽ ട്രെയിൻ പ്രതീക്ഷിച്ച് യാത്രക്കാർ.
- അൽഫോൺസ് കണ്ണന്താനം എം.പി.ഇടപെട്ടു;ബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് പ്രതിദിനമാകുന്നു.
- ഈസ്റ്റർ-വിഷു അവധിക്ക് നാട്ടിൽ പോകാനുള്ള തീവണ്ടി ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിൽ!
- ചെന്നൈയിൽ നിന്നും മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ഓണം സ്പെഷൽ തീവണ്ടികൾ പ്രഖ്യാപിച്ച റെയിൽവേ ബെംഗളൂരു മലയാളികളോട് സ്വീകരിക്കുന്നത് ചിറ്റമ്മ നയം;ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് സ്പെഷൽ തീവണ്ടികൾ അനുവദിക്കാത്തത് ആരുടെ പോക്കറ്റിലെ കാശു കണ്ട് ?
- കൊങ്കൺ പാതയിൽ ഇന്ന് പൂർണ തോതിലുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ.
- നയന്തനഹള്ളി റെയിൽവേ സ്റ്റേഷനു സമീപം സൈനികനെ കവർച്ചക്കാർ തീവണ്ടിയിൽനിന്ന് തള്ളിയിട്ടു
- കനത്തമഴയില്‍ മംഗളൂരുവിനടുത്ത് പാളത്തിലേക്ക് കുന്നിടിഞ്ഞുവീണു; മൂന്നുദിവസം തീവണ്ടിയോടില്ല
- വൈറ്റ് ഫീൽഡുകാർക്ക് സന്തോഷ വാർത്ത;സിറ്റിയിൽ നിന്നും വൈറ്റ് ഫീൽഡ് വരെ ഉടൻ തന്നെ സബർബൻ ട്രെയിനുകൾ ഓടിത്തുടങ്ങും.
- മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട മംഗളൂരു-ബെംഗളൂരു പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
- കെ.ആർ.പുരത്തു നിന്ന് സീസൺ ടിക്കറ്റുകാർ ഇടിച്ചു കയറിയതിനാൽ റിസർവ് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യാനായില്ല;റെയിൽവേയുടെ അനാസ്ഥക്കെതിരെ പരാതി നൽകിയ യാത്രക്കാരന് 12500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.
- കള്ളൻമാരിൽ ഇത്രയും മണ്ടൻമാരുണ്ടോ? ഒരു വർഷം മുൻപ് ട്രെയിനിൽ വച്ച് കള്ളൻമാർ അടിച്ച് മാറ്റിയ 2.3 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വീട്ടമ്മക്ക് തിരിച്ചു കിട്ടിയത് തികച്ചും നാടകീയമായി!
- കൊച്ചുവേളി – ബെംഗളൂരു എക്സ്പ്രസ് സൗകര്യങ്ങൾ കുറഞ്ഞ ബാനസവാടി വരെയാക്കാനുള്ള നീക്കം നടക്കുന്നതിനിടെ സിറ്റി സ്റ്റേഷനിലൂടെ മൈസൂരുവിലേക്ക് നീട്ടുന്നത് ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമാകും!
- ഓണാവധിക്ക് നാട്ടിലേക്ക് കൂടുതൽ ബസ് സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി;സ്വകാര്യ ബസ് നിരക്ക് കുതിച്ചുയരുമ്പോഴും ഒന്നും മിണ്ടാതെ റെയിൽവേ !
- തിരുവനന്തപുരത്ത് നിന്ന് മൈസൂരുവിലേക്ക് നേരിട്ടുള്ള ട്രെയിൻ! കൊച്ചുവേളി-ബെംഗളൂരു ട്രെയിൻ മൈസൂരുവിലേക്ക് നീട്ടുന്നു.
- ഓണാവധിക്ക് നാട്ടിൽ പോകാൻ ഉള്ള സ്വകാര്യ ബസ് നിരക്ക് 3000 കടന്നു;സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി;ഒന്നും മിണ്ടാതെ കേരള ആർ.ടി.സി;സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കാതെ റെയിൽവേ!
- ബെംഗളൂരുവിൽ നിന്ന് റദ്ദാക്കിയ തീവണ്ടികളുടെ പട്ടിക.
- കൊച്ചുവേളിയിൽ നിന്ന് യശ്വന്ത്പൂരിലേക്ക് സ്പെഷൽ ട്രെയിൻ ഇന്ന് സർവീസ് നടത്തും.
- യശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്ന്(12.08.19) സർവ്വീസ് നടത്തും.
- യശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്നും(11:08:19)റദ്ദാക്കി;എറണാകുളം-ബെംഗളൂരു ഇൻറർ സിറ്റി സർവ്വീസ് നടത്തുന്നു.
- യശ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി;കന്യാകുമാരി എക്സ്പ്രസ് സർവീസ് നടത്തുന്നത് മധുര-തിരുനെൽവേലി വഴി..
- കേരളത്തിൽ തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ഇന്നുച്ചയോടെ പുനഃസ്ഥാപിക്കും
- നഗരത്തില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികള്‍ റദ്ദാക്കി.
- മണ്ണിടിച്ചിലിനെ തുടർന്ന് കെ.എസ്.ആർ-കണ്ണൂർ എക്സ്പ്രസ് റദ്ദാക്കി;നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള മറ്റു തീവണ്ടികൾ സർവ്വീസ് നടത്തും.
- രാജധാനി എക്സ്പ്രസില്‍ വിദ്യാര്‍ഥിനിയെ ടിക്കറ്റ് എക്സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതി!!
- മൈസൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത;തെക്കന്‍ കേരളത്തിലേക്ക് നേരിട്ടുള്ള ആദ്യ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും.
- ഓണത്തിന് ട്രെയിൻ ടിക്കറ്റില്ല; ചുരുക്കം സീറ്റുകൾ ഇനി ഈ ട്രെയ്നുകളിൽ മാത്രം..
- ഇനി ആ പ്രതീക്ഷയും വേണ്ട;തിരക്ക് കുറക്കാന്‍ ഞായറാഴ്ച കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ ഇല്ല;പ്രതീക്ഷകളുടെ പാളംതെറ്റിയത് മെക്കാനിക്കല്‍ വിഭാഗത്തിന്റെ നിസ്സഹകരണം മൂലം.
- ബെംഗളൂരു മലയാളികളോട് കാണിക്കുന്ന റെയിൽവേയുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തം
- സ്വകാര്യ ബസ് സമരം നേരിടാൻ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ”രഹസ്യമായി”നഗരത്തിൽ നിന്ന് ഒളിച്ച് കടത്തി റയിൽവേ മാതൃകയായി!
- കേരള എക്സ്പ്രസ്സിൽ നാലുപേർ മരിച്ച സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്
- കേരള എക്സ്പ്രസില്‍ കനത്ത ചൂടിനെത്തുടര്‍ന്ന് നാലുയാത്രക്കാര്‍ മരിച്ചു
- കനത്ത മഴയിൽ കേരള എക്സ്പ്രസിന്റെ ഉള്ളിലാകെ ചോര്‍ന്നൊലിച്ചു; ചെയിന്‍ വലിച്ച് ട്രെയിൻ നിർത്തിച്ചു!!
- കേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾ സിറ്റി സ്റ്റേഷനിൽനിന്നും ബൈയ്യപ്പനഹള്ളിയിലേക്ക് മാറ്റാനൊരുങ്ങുന്നു!!
- നാട്ടിൽ പോകുമ്പോൾ അധിക വില നൽകേണ്ട;സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനമേൽക്കേണ്ട;ഓണത്തിന് നാട്ടിലേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു;ടിക്കറ്റ് ഇന്ന് തന്നെ ഉറപ്പാക്കുക.
- കണ്ണൂര്‍ എക്സ്പ്രസ്സ് ഇപ്പോഴും വൈകി ഓടുന്നു;മന്ത്രി തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി യെശ്വന്ത്പുരയിലേക്ക് തിരിച്ചെത്തിച്ച മലയാളികള്‍ക്കുള്ള ഉദ്യോഗസ്ഥരുടെ”മറുപണി”എന്ന ആരോപണം ശക്തം.
- കണ്ണൂർ എക്സ്പ്രസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മലയാളി സംഘടനകൾ
- കണ്ണൂർ എക്സ്പ്രസ് ഇന്നുമുതൽ വീണ്ടും യശ്വന്ത് പൂരയിൽ നിന്ന് യാത്രതിരിക്കും;ആഘോഷമാക്കാനൊരുങ്ങി മലയാളി സംഘടനകൾ.
- യശ്വന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്’ആര്‍എസി’ കണ്‍ഫേമായി!
- അവസാനം കണ്ണൂർ എക്സ്പ്രസ് തിരിച്ചെത്തി;14 മുതൽ യശ്വന്ത് പുരയിൽ നിന്ന് സർവ്വീസ് ആരംഭിക്കും.
- യശ്വന്ത് പുര-കണ്ണൂർ എക്സ്പ്രസ് വിഷയത്തിൽ കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന് പറയാനുള്ളത്..
- യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ് : ചില വസ്തുതകള്‍.
- “ബെംഗളൂരു മലയാളീസ് ഡാ…” കണ്ണൂർ എക്സ്പ്രസ് യശ്വന്ത് പുരയിലേക്ക് തിരിച്ച് കൊണ്ടുവരാൻ അനുമതി തേടി ദക്ഷിണ പശ്ചിമ റെയിൽവേ ഡി.ജി.എമ്മിന്റെ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ;ഒന്നിച്ചു നിന്നാൽ എന്തും നേടിയെടുക്കാമെന്ന ആത്മവിശ്വാസത്തിൽ മലയാളികൾ;ഇതൊരു തുടക്കം മാത്രം.
- മലയാളികൾ ഒന്നിച്ച് നിന്ന് നടത്തിയ പോരാട്ടം വിജയത്തിലേക്ക്;കണ്ണൂർ എക്സ്പ്രസ് 2 ദിവസത്തിനകം യശ്വന്ത്പുരയിൽ നിന്ന് ആരംഭിക്കാൻ റെയിൽവേമന്ത്രി ഡി.ആർ.എം ന് നിർദ്ദേശം നൽകി;ബാനസവാടിയിലേക്ക് മാറ്റിയ ഉത്തരവ് പിൻവലിച്ചു.
- കണ്ണൂര്‍ എക്സ്പ്രസ് യശ്വന്തപുരത്തുനിന്ന് പുനരാരംഭിക്കുമെന്ന് മന്ത്രി സദാനന്ദഗൗഡ; ഈ വിഷയത്തിൽ വീണ്ടും റെയിൽവേ മന്ത്രിയെ കാണുമെന്നും മന്ത്രി.
- ബെംഗളൂരു മലയാളികളുടെ ന്യായമായ പ്രശ്നങ്ങളില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കെ.കെ.ടി.എഫ് രണ്ടാമതും കേന്ദ്രമന്ത്രി സദാനന്ദ ഗൌഡയുമായി കൂടിക്കാഴ്ച നടത്തി;കണ്ണൂര്‍ എക്സ്പ്രസ്സ് തിരിച്ച് യെശ്വന്ത് പുരയിലേക്ക് കൊണ്ടുവരാം എന്ന് ഉറപ്പു നല്കി കേന്ദ്രമന്ത്രി.
- യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് വൈകിയോടുന്നത് ശീലമാക്കുന്നു!!!