ഇന്ത്യയുടെ യുദ്ധവിമാനം ‘തേജസ്’ൽ പറന്നുയർന്ന് കരസേനാ മേധാവി!

ബെംഗളൂരു: ഇന്ത്യയുടെ ലഘുയുദ്ധവിമാനമായ തേജസിൽ പറന്ന് കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്. രണ്ട് സീറ്റുള്ള സൂപ്പർ സോണിക് വിമാനമായ തേജസ് വ്യോമസേനയിൽ സജ്ജമാക്കുന്നതിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു ഈ യാത്ര. തേജസ് അദ്ഭുതകരമായ വിമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യെലഹങ്ക വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന് 40 മിനിറ്റ് യാത്രയ്ക്കുശേഷം കരസേനാ മേധാവി തിരിച്ചിറങ്ങി.

പൈലറ്റിന്റെ തൊട്ടുപിന്നിലെ സീറ്റിലിരുന്നാണ് ബിപിൻ റാവത്ത് തേജസ് യാത്ര നടത്തിയത്. ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. തേജസ് സാങ്കേതികതയിലും ഏറെമുന്നിലാണ്. ലക്ഷ്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും- അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ ജാഗ്വർ, മിഗ്- 21 യുദ്ധവിമാനങ്ങൾക്ക് പകരക്കാരനായാണ് തേജസ് എത്തുന്നത്. എയ്റോ- ഇന്ത്യയുടെ ആദ്യദിനത്തിലാണ് തേജസിന് അന്തിമാനുമതി ലഭിച്ചത്.

  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം

തദ്ദേശീയമായി നിർമിച്ച ലഘുയുദ്ധ ഹെലികോപ്റ്ററായ എൽ.സി.എച്ചിലും കരസേനാ മേധാവി ബിപിൻ റാവത്ത് യാത്രചെയ്തു. എച്ച്.എ.എൽ. ടെസ്റ്റ് പൈലറ്റായ വിങ് കമാൻഡർ എസ്. ജോണാണ് ഹെലികോപ്റ്റർ പറത്തിയത്. 5.5 ടൺ ഭാരമുള്ള എൽ.സി.എച്ച്. രൂപകൽപ്പന ചെയ്തതും നിർമിച്ചതും എച്ച്.എ.എല്ലാണ്. ആയുധസജ്ജമായ 83 വിമാനങ്ങളാണ് വ്യോമസേനയ്ക്കായി എച്ച്.എ.എൽ. നിർമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗകത്തിൽ പച്ചക്കറി വില കുതിക്കുന്നു: ബീൻസിന് നൂറിലേക്ക്; കടുത്ത വേനലിൽ കരിഞ്ഞ് അടുക്കള ബജറ്റുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ
[masterslider id="10"]

Related posts

Click Here to Follow Us