ക്ഷേത്ര പരിസരത്തു വിതരണം ചെയ്ത പ്രസാദം കഴിച്ച ഒരു സ്ത്രീ മരിച്ചു; 11 പേർ ആശുപത്രിയിൽ.

ബെംഗളൂരു: ചിക്കബല്ലാപുരയില്‍ ക്ഷേത്ര പരിസരത്തു വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. കവിത(28) എന്ന യുവതി ആണ് മരിച്ചത്. പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ കവിതയുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപെട്ടു രണ്ടുസ്ത്രീകളെ പോലീസ് പിടികൂടി. ജനുവരി 25നായിരുന്നു സംഭവം.

ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പ്രസാദമെന്ന് പറഞ്ഞ് ഹല്‍വ വിതരണം ചെയ്തു. ഇത് കഴിച്ചവരെയാണ് പിന്നീട് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവ ദിവസം രണ്ട് അജ്ഞാതരായ സ്ത്രീകള്‍ ക്ഷേത്രത്തിലെത്തിയിരുന്നതായും ഇവരാണ് ഹല്‍വ വിതരണം ചെയ്തതെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രസാദം വിതരണം ചെയ്ത രണ്ടു സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തത്.

  അറിഞ്ഞായിരുന്നോ ? 'റെയിൽവൺ' 'RailOne' വഴി യാത്രക്കാർ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് എത്ര ശതമാനം ഇളവ് ഉണ്ടെന്ന്!! ട്രെയിനിലാണ് യാത്ര എങ്കിൽ വിശദാംശങ്ങൾക്ക് വായിക്കൂ

ഹല്‍വ വിതരണം ചെയ്തത് ക്ഷേത്ര അധികൃതരുടെ അറിവോടെയല്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗ്ലാദേശി കുടിയേറ്റക്കാർ താമസിച്ചിരുന്ന ഷെഡുകൾക്ക് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിലിപ്പ് കെ ജോർജിനു ലോക കേരള സഭയിലേക്ക് മൂന്നാമൂഴം
[masterslider id="10"]

Related posts

Click Here to Follow Us