“ഒരാള്‍ക്കും മറ്റൊരാളുടെ ആരാധനാലയം തകര്‍ക്കാനുള്ള അവകാശമില്ല” ബാബറി മസ് ജിദ് വിഷയത്തില്‍ മറ്റു പല സ്വാമിമാരില്‍ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച ആള്‍ ആയിരുന്നു ഇന്നലെ സമാധിയായ ശിവകുമാര സ്വാമി.

ബെംഗളൂരു : ഇന്നലെ സമാധിയായ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി മറ്റ് പല സന്യസികളില്‍ നിന്നും വ്യത്യസ്തന്‍ ആയിരുന്നു,സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന സ്വാമി കുട്ടികളുടെ വിദ്യാഭ്യാസത്തിലും മറ്റും കൂടുതല്‍ ശ്രദ്ധിച്ചു.രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് കഴിഞ്ഞു എന്നാല്‍ എല്ലാ രാഷ്ട്രീയക്കാരും അദ്ധേഹത്തെ കാണാന്‍ വന്നു.

കര്‍ണാടകയിലെ എല്ലാ രാഷ്ട്രീയക്കാരോടും അദ്ദേഹം ഒരേ ദൂരം നില നിര്‍ത്തി,മത നിരപേക്ഷ മനസ്സ് ആയിരുന്നു സ്വാമിക്ക്.അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ന്ന സമയത്ത് മറ്റു പല മഠാധിപതികളും സന്യാസികളും വച്ച് പുലര്‍ത്തിയ അഭിപ്രായം ആയിരുന്നില്ല സ്വാമിക്ക്.”ഒരാള്‍ക്കും മറ്റൊരാളുടെ ആരാധനാലയം തകര്‍ക്കാനുള്ള അവകാശമില്ല” മാത്രമല്ല സംഭവിച്ചത് ശരിയാണ് എന്നു അഭിപ്രായവും സ്വാമിക്ക് ഉണ്ടായിരുന്നില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..