നാട്ടിലേക്കുള്ള ദൂരം ഇനി 25 കിലോ മീറ്റര്‍ കുറയും;ഹോസൂരില്‍ നിന്നും കൃഷ്ണഗിരി തൊടാതെ സേലത്ത് എത്താം.

ബെംഗളൂരു: ഹോസുര്‍ മുതല്‍ ധര്‍മപുരി വരെ ദേശീയപാത 844 ല്‍ 71.11 കിലോമീറ്റര്‍ ദൂരം നാലുവരിപ്പാത യാക്കി വികസിപ്പിക്കാന്‍ ദേശീയ പാത അതോറിറ്റി ടെണ്ടര്‍ ക്ഷണിച്ചു.1334 കോടി രൂപ മുടക്കുമുതല്‍ വരാവുന്ന പദ്ധതി യഥാര്‍ത്ഥ്യമാകുന്നതോടെ ബെംഗളൂരുവില്‍ നിന്നും തമിഴ്നാടിന്റെ ഇതര ഭാഗങ്ങളിലേക്കും തെക്കന്‍ കേരളത്തിലേക്കും ഉള്ള ദൂരം ഇരുപത്തഞ്ചു കിലോ മീറ്റെര്‍ കുറയും.

നിലവില്‍ തെക്കന്‍ കേരളത്തില്‍ നിന്ന് നഗരത്തില്‍ എത്തുന്നത്‌ പാലക്കാട്‌ ,കോയമ്പത്തൂര്‍,സേലം,ധര്‍മപുരി,കൃഷ്ണഗിരി,ശൂലഗിരി ,ഹോസുര്‍ വഴിയാണ്.നാലുവരിപ്പാത പൂര്‍ത്തിയായാല്‍ സേലത്ത് നിന്നും കൃഷ്ണ ഗിരി തൊടാതെ ധര്‍മപുരി ,രായക്കൊട്ട,ജിട്ടണ്ട വഴി ഹോസൂരില്‍ എത്താം.

  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി

പദ്ധതി രണ്ടു ഘട്ടങ്ങളില്‍ ആയാണ് പൂര്‍ത്തിയാക്കുക ജിതന്‍ ത ഹള്ളി മുതല്‍ ഹോസൂര്‍ വരെയുള്ള ഭാഗം 36.75 കിലോ മീറ്റെറിനു 709 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.രണ്ടാം ഘട്ടത്തില്‍ വരുന്ന ധര്‍മപുരി മുതല്‍ ജിതന്‍ ത ഹള്ളി വരെയുള്ള ഭാഗത്തിന്റെ ചെലവ് 624 കോടി രൂപയാണ്.ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts