രാവിലെ 7 മുതൽ കണ്ഠീരവാ സ്റ്റേഡിയത്തിലെ പൊതുദർശനത്തിന് വൈകുന്നേരം കണ്ഠീരവ സ്റ്റുഡിയോയിൽ സംസ്കാരം; റിബൽ സ്റ്റാറിനെ ഒരു നോക്ക് കാണാൻ മാണ്ഡ്യയിലെ ആരാധകർക്കായി പ്രത്യേക കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തും.

ബെംഗളൂരു : ഇന്നലെ മാണ്ഡ്യക്ക് ഇരട്ട പ്രഹരമേറ്റ ദിനമായിരുന്നു, സ്വകാര്യ ബസ് നദിയിലേക്ക് മറിഞ്ഞ് 30 ഓളം ആളുകൾ മരിച്ചതിന് പിന്നാലെ, “മാണ്ഡ്യത ഗണ്ടു ” ( മാണ്ഡ്യയുടെ പുരുഷൻ) ന്റെ വിടവാങ്ങൽ കൂടി.

സിനിമാ നടൻ എന്നതിന് പുറമെ രാഷ്ട്രീയത്തിലും അംബരീഷ് തിളങ്ങി, ജനതാദളിനും പിന്നീട് കോൺഗ്രസിനും വേണ്ടി മാണ്ഡ്യ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

മൻമോഹൻ സിംഗ് മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ആയിരുന്നു, പിന്നീട് കാവേരി ട്രൈബ്യൂണലിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സ്ഥാനത്യാഗം ചെയ്തു.

കഴിഞ്ഞ സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിയായിരുന്നു എങ്കിലും, മന്ത്രി സഭാ വികസനം നടത്തിയപ്പോൾ സ്ഥാനം നഷ്ട്ടപ്പെട്ടു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ല എന്ന് അംബരീഷ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.

വിഷ്ണു വിജയം (1974) ഗാനം(1982), ചന്ദ്രഗിരിക്കോട്ട ,ഫിഫ്റ്റി ഫിഫ്റ്റി(1984), ആ ഭീകര രാത്രി (1986), ഒരേ രക്തം (1985) എന്നിവയാണ് അംബരീഷ് അഭിിനയിച്ച മലയാള സിനിമകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us