നാടിനെ നടുക്കി ക്രൂര കൊലപാതകം; 15 വയസുകാരിയുടെ വിവാഹത്തെ എതിർത്ത മുത്തച്ഛനെ കല്ലിനിടിച്ച് കൊലപ്പെടുത്തി

ബെം​ഗളുരു: കൊച്ചുമകളെ 15 വയസിൽവിവാഹം ചെയ്ത് അയക്കാനുള്ള നീക്കത്തെ എതിർത്ത മുത്തച്ഛനെ കല്ലിനിടിച്ച് കൊലപ്പെടുത്തി.

മകനും വരന്റെ പിതാവും ചേർന്നാണ് ഇത്തരമൊരു ക്രൂര കൊലപാതകം നടത്തിയത്. ദൊഡ്ഡബെല്ലാപുര സ്വദേശി ഈശ്വരപ്പ (70) കൊല്ലപ്പെട്ട കേസിൽ മകനായ ഇ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

വരന്റെ പിതാവ് ഒളിവിലാണ്. 15 വയസുള്ള മകളെ 18 വയസെങ്കിലും ആകാതെ കല്ല്യാണം കഴിപ്പിച്ച് അയക്കരുതെന്നും കുട്ടി തുടർന്ന് പഠിക്കണമെന്നുമുള്ള ശക്തമായ നിലപാടാണ് മുത്തച്ഛൻ ആദ്യം മുതൽ എടുത്തിരുന്നത്.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

എന്നാൽ ഇത് കൂട്ടാക്കാതെ വിവാഹ കാര്യങ്ങളുമായി കുമാർ മുന്നോട്ട് പോകുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിന് ആരോ വിവരം അറിയിക്കുകയും അധികൃതർ കുട്ടിയുടെവീട്ടിലെത്തി താക്കീ്ത് നൽകുകയുമായിരുന്നു. അധികൃതര െഅറിയിച്ചത് കുട്ടിയുടെ മുത്തച്ഛനാണെന്ന തർക്കത്തിനെ തുടർന്ന് മകനും വരന്റെ പിതാവും ചേർന്ന് ഈശ്വരപ്പയെ കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം
[masterslider id="10"]

Related posts