കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്നു; കൂടുതല്‍ കേന്ദ്ര സേനയെത്തും

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു.

യൂണിയന്‍ ക്യാബിനറ്റ് സെക്രട്ടറി പി. കെ സിന്‍ഹയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ദുരന്തനിവാരണ സമിതിയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്.

മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തേക്ക് കൂടുതല്‍ സൈനികര്‍ എത്തും. 30 പേരുടെ മിലിറ്ററി എന്‍ജിനീയറിംഗ് ടാസ്‌ക് ഫോഴ്‌സ് കോഴിക്കോട്ടെത്തി. പൂനെയില്‍നിന്നും ഭോപ്പാലില്‍നിന്നും 50 പേരടങ്ങുന്ന രണ്ടു ഗ്രൂപ്പ് സംഘവും ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും.

  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്

അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഉരുള്‍പ്പൊട്ടലുകള്‍ തുടരുകയും പലപ്രദേശങ്ങള്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് വീണ്ടും  സഹായം തേടിയിരുന്നു.

അടിയന്തര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതിരോധ മന്ത്രി എനിവരേയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts