ടെലി ബാങ്കിങ് തട്ടിപ്പിനിരയായി മുന്‍ എംഎല്‍എ ക്ക് നഷ്ട്ടം 49000 രൂപ.

ബെംഗളൂരു : ടെലി ബാങ്കിങ് തട്ടിപ്പിനിരയായി മംഗളൂരുവിൽനിന്നുള്ള മുൻ എംഎൽഎ ജെ.ആർ.ലോബോ. ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞു വിളിച്ചയാൾക്കു വിശദാംശങ്ങൾ നൽകിയതിനെ തുടർന്നു ലോബോയുടെ ബാങ്ക് അക്കൗണ്ടിൽനിന്നു നഷ്ടമായത് 49000 രൂപ. കഴിഞ്ഞ വ്യാഴാഴ്ച ലോബോയെ ഫോണിൽ വിളിച്ചയാൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തി. കെവൈസി വിവരങ്ങൾ നൽകാത്തതിനാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചു.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടാമെന്നു ലോബോ പറഞ്ഞപ്പോൾ, ഫോൺ വഴിയും ഇതു ശരിയാക്കാമെന്നു വിളിച്ചയാൾ ഉറപ്പുനൽകി. തുടർന്നു ഡെബിറ്റ് കാർഡിന്റെ സിവിവി ചോദിച്ചപ്പോൾ നൽകാനാവില്ലെന്നു മറുപടി നൽകി. ഒഴുക്കുള്ള ഇംഗ്ലിഷ് പറഞ്ഞു ലോബോയുടെ വിശ്വാസം നേടിയെടുത്തശേഷം ഡെബിറ്റ് കാർഡ് നമ്പറും ഒറ്റത്തവണ പാസ്‌വേർഡും (ഒടിപി) കരസ്ഥമാക്കി. അക്കൗണ്ടിൽനിന്നു 49000 രൂപ നഷ്ടപ്പെട്ടതിന്റെ സന്ദേശമാണു പിന്നീടു ലഭിച്ചതെന്നു കദ്രി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
[masterslider id="10"]

Related posts