ടെലി ബാങ്കിങ് തട്ടിപ്പിനിരയായി മുന്‍ എംഎല്‍എ ക്ക് നഷ്ട്ടം 49000 രൂപ.

ബെംഗളൂരു : ടെലി ബാങ്കിങ് തട്ടിപ്പിനിരയായി മംഗളൂരുവിൽനിന്നുള്ള മുൻ എംഎൽഎ ജെ.ആർ.ലോബോ. ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞു വിളിച്ചയാൾക്കു വിശദാംശങ്ങൾ നൽകിയതിനെ തുടർന്നു ലോബോയുടെ ബാങ്ക് അക്കൗണ്ടിൽനിന്നു നഷ്ടമായത് 49000 രൂപ. കഴിഞ്ഞ വ്യാഴാഴ്ച ലോബോയെ ഫോണിൽ വിളിച്ചയാൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തി. കെവൈസി വിവരങ്ങൾ നൽകാത്തതിനാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചു.

  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം

ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടാമെന്നു ലോബോ പറഞ്ഞപ്പോൾ, ഫോൺ വഴിയും ഇതു ശരിയാക്കാമെന്നു വിളിച്ചയാൾ ഉറപ്പുനൽകി. തുടർന്നു ഡെബിറ്റ് കാർഡിന്റെ സിവിവി ചോദിച്ചപ്പോൾ നൽകാനാവില്ലെന്നു മറുപടി നൽകി. ഒഴുക്കുള്ള ഇംഗ്ലിഷ് പറഞ്ഞു ലോബോയുടെ വിശ്വാസം നേടിയെടുത്തശേഷം ഡെബിറ്റ് കാർഡ് നമ്പറും ഒറ്റത്തവണ പാസ്‌വേർഡും (ഒടിപി) കരസ്ഥമാക്കി. അക്കൗണ്ടിൽനിന്നു 49000 രൂപ നഷ്ടപ്പെട്ടതിന്റെ സന്ദേശമാണു പിന്നീടു ലഭിച്ചതെന്നു കദ്രി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts