പാനമയ്‌ക്കെതിരേ ടുണീഷ്യയ്ക്ക് 2-1ന്റെ വിജയം.

റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ സമാപിച്ചു. ഗ്രൂപ്പ് ജിയില്‍ ടുണീഷ്യ പാനമയ്‌ക്കെതിരേ 2-1ന്റെ വിജയം സ്വന്തമാക്കി.

പാനമയ്‌ക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ടുണീഷ്യ ഈ ലോകകപ്പിലെ ആദ്യ വിജയം പിടിച്ചെടുത്തത്. ലോകകപ്പില്‍ 40 വര്‍ഷത്തിന് ശേഷം ടുണീഷ്യ നേടുന്ന ആദ്യ വിജയം കൂടിയാണിത്‌. ആദ്യ പകുതിയില്‍ മെറിയയുടെ സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു പാനമയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ബെന്‍ യൂസഫ്, വഹാബി ഖാസ്‌രി എന്നിവരുടെ ബുട്ടില്‍ നിന്നായിരുന്നു ടുണീഷ്യയെ അവരുടെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഗോള്‍ പിറന്നത്‌.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

മൂന്നു മത്സരങ്ങളില്‍ മൂന്നും വിജയിച്ച ബെല്‍ജിയം ആണ് ഗ്രൂപ്പ് ജേതാക്കള്‍. തോറ്റെങ്കിലും ആറു പോയിന്റോടെ ഇംഗ്ലണ്ടും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മൂന്നാം സ്ഥാനത്ത് ടുണീഷ്യയാണ്. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ പനാമ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts