ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യ ആസൂത്രകൻ പുണെ സ്വദേശി അമോൽ കാലെ(37)യെന്നു സൂചന. ഇയാൾക്കു പുറമെ ഗൗരിയെ വെടിവച്ചെന്നു സംശയിക്കുന്ന പരശുറാം വാഗ്മർ, മറ്റു പ്രതികളായ അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ എന്നിവരെക്കൂടി നുണപരിശോധനയ്ക്കു വിധേയമാക്കിയേക്കും. പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്നതിനെ തുടർന്നാണിത്. മറ്റൊരു പ്രതി നവീൻകുമാറിനു നേരത്തേ നുണപരിശോധന നടത്തിയിരുന്നു. പരശുറാമിനൊപ്പം ചോദ്യം ചെയ്യുന്നതിനിടെ അമോൽ കാലെ വിഷണ്ണനായി ചുവരിൽ തലയിടിച്ചതായും കവിളിനു മുകളിൽ മുറിവേറ്റതായും സൂചനയുണ്ട്. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി അമോൽ കാലെയേയും പരശുറാം വാഗ്മറേയും പ്രത്യേക അന്വേഷണ സംഘമായ എസ്ഐടി ഒരുമിച്ചു ചോദ്യം ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെംഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു
ബെംഗളൂരു: ടാനറി റോഡിലൂടെ നാഗവാര മെയിൻ റോഡിലേക്ക് യാത്ര ചെയ്യുന്നവർക്ക് ലക്ഷ്യസ്ഥാനത്ത്... -
രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്കാം ദൃശ്യങ്ങൾ
ബെംഗളൂരു: റോഡപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ‘നല്ല ശമര്യക്കാരൻ’ ചമഞ്ഞ് പോലീസിനെ... -
നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!
ബെംഗളൂരു: സംസ്ഥാനത്ത് 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിൽ എച്ച്1എൻ1 വൈറൽ...
