ഇനി ഇവിടെവന്ന്‍ അധികം ഉപദേശം വേണ്ട;യോഗി ആദിത്യനാഥ് നോട് സിദ്ധരാമയ്യ.

ബെംഗളൂരു: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തിലടക്കം തോല്‍വി ഏറ്റുവാങ്ങിയതിന്റെ നിരാശയില്‍ നില്‍ക്കുന്ന യോഗി ആദിത്യനാഥിന് കര്‍ണാടക മുഖ്യമന്ത്രി സദ്ധരാമയ്യയുടെ ഉപദേശം. കര്‍ണാടകത്തില്‍ വന്ന് വികസനത്തെക്കുറിച്ച്  ഉപദേശം നല്‍കുന്ന സമയം കുറക്കണമെന്നാണ് സിദ്ധരാമയ്യ യോഗിയോട് ആവശ്യപ്പെട്ടത്.

യുപിയില്‍ ചരിത്ര വിജയം നേടിയ സമാജ് വാദി പാര്‍ട്ടിയേയും ബിഎസ്പിയേയും അദ്ദേഹം അഭിനന്ദിച്ചു. ബിജെപി ഇതര കക്ഷികളുടെ ഐക്യം കാത്ത് സൂക്ഷിക്കണം. ബിജെപിക്ക് അപമാനകരമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

  രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും

വികസന ഉപദേശം നല്‍കുന്നതിനായി യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ ചെലവഴിക്കുന്ന സമയം കുറക്കണമെന്നും അദ്ദേഹംപറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി ആദിത്യനാഥ് ഇതിനോടകം രണ്ടു തവണ കര്‍ണാടകത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

സന്ദര്‍ശന വേളയില്‍ ഇരുനേതാക്കളും യുപിയിലേയും കര്‍ണാടകയിലേയും വികസനവും ഭരണവും സംബന്ധിച്ച് വാക്‌പോരിലേര്‍പ്പെടാറുണ്ട്. യുപി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുക്കും യോഗി ആദിത്യനാഥിനുമേറ്റ തിരച്ചടി കര്‍ണാടകയിലും പ്രചാരണായുധമാക്കാനിരിക്കുകയാണ് സിദ്ധരാമയ്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.
[masterslider id="10"]

Related posts

Click Here to Follow Us