മലയാളികള്‍ക്ക് എതിരെയുള്ള അക്രമ സംഭവങ്ങള്‍ നഗരത്തില്‍ തുടര്‍ക്കഥയാകുന്നു.കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മലയാളി വ്യാപാരിയെ കൊള്ളയടിച്ചു.

ബെംഗളൂരു : ഈജിപുരയിൽ മലയാളി വ്യാപാരിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി 20,000 രൂപ കവർന്നു. കണ്ണൂർ ചക്കരക്കൽ സ്വദേശി റഫീഖിന്റെ പണമാണു ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്. ഞായറാഴ്ച രാത്രി ഒൻപതിന് ആർഎ റോഡിലായിരുന്നു സംഭവം. കടയടച്ചു വീട്ടിലേക്കു ബൈക്കിൽ മടങ്ങുകയായിരുന്ന റഫീഖിനെ ഇടവഴിയിൽ തടഞ്ഞുനിർത്തി‌ കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി.

റഫീഖിന്റെ കയ്യിൽനിന്നു മൊബൈൽ ഫോണും തട്ടിപ്പറിച്ചു. പണം കൈവശപ്പെടുത്തിയശേഷം മൊബൈൽ ഫോൺ തിരികെ നൽകി. ബൈക്കിന്റെ താക്കോലും ഊരിയെടുത്താണു സംഘം കടന്നത്. വിവേക്നഗർ പൊലീസിൽ പരാതി നൽകി. മലയാളികൾ ഏറെ താമസിക്കുന്ന ഈജിപുര മേഖലയിൽ മോഷണം പതിവായി. ഇതേ റോഡിൽവച്ചു ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മൊബൈൽ ഫോൺ കവർന്നിരുന്നു. കവർച്ചയ്ക്കിരയാകുന്ന പലരും പൊലീസിൽ പരാതി നൽകാൻ മടിക്കുന്നതു മോഷണസംഘത്തിനു തുണയാകുന്നു.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര
[masterslider id="10"]

Related posts