ഗൗരിയുടെ കൊലയാളികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ശക്തം.

ബെംഗളൂരു ∙ ഗൗരി ലങ്കേഷിന്റെ കൊലയാളികളെ പിടികൂടുന്നതിനായുള്ള സർക്കാർ നടപടികൾ ഇഴയുന്നെന്ന് ആരോപിച്ചു പ്രതിഷേധം. ഗൗരി ഹത്യ വിരോധി വേദികെ പ്രവർത്തകരാണ് പ്രതിഷേധവുമായി ആനന്ദ് റാവു സർക്കിളിൽ അണിനിരന്നത്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് ഇവർ പ്രകടനം നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.

പ്രകടനത്തിനു നേതൃത്വം നൽകിയ ഗൗരിയുടെ സഹോദരി കവിതാ ലങ്കേഷ്, വേദികെ പ്രസിഡന്റ് അനന്ത് നായക്ക് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി. ഘാതകരെ കണ്ടെത്താൻ വൈകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടു വിശദീകരണം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts