പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കെട്ടിടം തകർന്നു മരിച്ച മൂന്നു വയസ്സുകാരി സഞ്ജനയുടെ മൃതദേഹം സംസ്കരിച്ചു;നഷ്ടപരിഹാരത്തുക വീതിക്കാൻ തർക്കം

ബെംഗളൂരു∙ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഈജിപുരയിൽ കെട്ടിടം തകർന്നു മരിച്ച മൂന്നു വയസ്സുകാരി സഞ്ജനയുടെ മൃതദേഹം സംസ്കരിച്ചു. അതിനിടെ, മരിച്ചവരുടെ ആശ്രിതർക്കു സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക പങ്കിടുന്നതു സംബന്ധിച്ചു സഞ്ജനയുടെ ബന്ധുക്കൾ തമ്മിൽ ആശുപത്രിയിൽ തർക്കമുണ്ടായതായും സൂചനയുണ്ട്.

ആളൊന്നിന് അഞ്ചുലക്ഷം രൂപയെന്ന ക്രമത്തിൽ ഇവരുടെ കുടുംബത്തിനു 15 ലക്ഷം രൂപയാണു നഷ്ടപരിഹാരം ലഭിക്കുക. തുക പങ്കിടുന്നതു സംബന്ധിച്ചു ശരവണന്റെയും അശ്വിനിയുടെയും മാതാപിതാക്കൾ തമ്മിലാണ് അഭിപ്രായഭിന്നത. ഗവ.വിക്ടോറിയ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ച സഞ്ജനയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നീലസന്ദ്ര ബിബിഎംപി ശ്മശാനത്തിലാണു സംസ്കരിച്ചത്. സഞ്ജനയുടെ മാതാപിതാക്കളായ ശരവണനും അശ്വനിയും അപകടത്തിൽ മരിച്ചിരുന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts