50% കുറവില്‍ ഫ്ലാറ്റ് ബുക്ക്‌ ചെയ്തു വഞ്ചിക്കപ്പെട്ടാല്‍ ഇനി എന്ത് ചെയ്യും ?

ബെംഗളൂരു∙വളരെ ആകർഷകമായ ഓഫറുകളുമായാണു വ്യാജ കമ്പനികൾ പ്രവർത്തനം തുടങ്ങുന്നത്. മോഹനവാഗ്ദാനങ്ങളിൽ ഫ്ലാറ്റുകളും പ്ലോട്ടുകളുമെല്ലാം ബുക്ക് ചെയ്യുന്നവർ ലക്ഷക്കണക്കിനു രൂപ ആദ്യഗഡുവായി നൽകും. നിക്ഷേപം കോടികൾ കവിയുന്നതോടെ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു മുങ്ങുകയാണ് പതിവ്. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബര കാറുകൾ വാങ്ങിയും സിനിമ നിർമിച്ചും സിനിമാ–ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി പാർട്ടി സംഘടിപ്പിച്ചുമാണു ചെലവാക്കുക. ബാങ്കുകളിൽ വൻതുക സ്ഥിരനിക്ഷേപം നടത്തിയവരുമുണ്ട്. ഒരേസംഘം ഒന്നിലധികം വ്യാജ കമ്പനികളിലൂടെയും തട്ടിപ്പു നടത്തിയിട്ടുണ്ട്. ഡ്രീംസ് ജികെ‌/ഇൻഫ്രാ, ടിജിഎസ് കൺസ്ട്രക്‌ഷൻ, ഗൃഹകല്യാൺ തുടങ്ങിയ പേരുകകളിൽ വ്യാജ കമ്പനി രൂപീകരിച്ച സച്ചിൻ നായികും സഹായികളും മാസങ്ങൾക്കു മുൻപാണ് അറസ്റ്റിലായത്.

നഗരത്തിലെ കണ്ണായ ഇടങ്ങളിൽ പോലും തുച്ഛമായ വിലയിൽ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്താണ് കമ്പനി നിക്ഷേപകരെ ആകർഷിച്ചത്. വീട് സ്വപ്നം കണ്ടുനടന്ന ആയിരക്കണക്കിനാളുകൾ മോഹനവാഗ്ദാനങ്ങളിൽ വീണു. ഫ്ലാറ്റ് കാണാനും  നിർമാണ പുരോഗതി വിലയിരുത്താനും എത്തുന്നവരെ മറ്റാരുടെയെങ്കിലും ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടങ്ങളും കാണിച്ചു കബളിപ്പിച്ചു.

ആദ്യം നാലു പദ്ധതികൾ പൂർത്തീകരിച്ച സച്ചിൻ നായിക് ഇവയെക്കുറിച്ച് പരസ്യങ്ങൾ നൽകി വിശ്വാസ്യത നേടിയെടുത്തു. പുതിയ പദ്ധതികളിൽ ഏതാനും ഫ്ലാറ്റുകളേ ശേഷിക്കുന്നുള്ളു എന്ന വിശ്വസിപ്പിക്കുകയും ചെയ്തതോടെ ഫ്ലാറ്റ് വാങ്ങാനെത്തിയവർ പലരും ലക്ഷക്കണക്കിനു രൂപ അഡ്വാൻസ് കൊടുത്തു ഫ്ലാറ്റ് ബുക്ക് ചെയ്തു. ആകെ തുകയുടെ അൻപത് ശതമാനത്തിലേറെ നൽകിയവരുമുണ്ട്. വ്യാജ പദ്ധതികളിലേറെയും എച്ച്എസ്ആർ ലേഔട്ട്, ബെലന്തൂർ, ആനേക്കൽ, ഇലക്ടോണിക് സിറ്റി എന്നിവിടങ്ങളിലായിരുന്നു. മഹാരാഷ്ട്ര രത്‌നഗിരി സ്വദേശി സച്ചിൻ നായക് രണ്ടാംഭാര്യ മൻദീപ് കൗറിന്റെ പേരിലാണ് ടിജിഎസ് എന്ന കമ്പനി രൂപീകരിച്ചത്. റിയൽ എസ്റ്റേറ്റ് തട്ടിപ്പിലൂടെ സമ്പാദിച്ച കോടികൾ ഉപയോഗിച്ച് അനുരാധ എന്ന പേരിൽ 2014ൽ ഹിന്ദി സിനിമയും നിർമിച്ച സച്ചിൻ, ദിഷ എന്ന പേരിൽഅറിയപ്പെടുന്ന ആദ്യ ഭാര്യ ആയിഷയ്ക്കു പ്രധാന വേഷവും നൽകി.

വഞ്ചിക്കപ്പെട്ടാല്‍ എങ്ങനെ പരാതി നല്‍കും ?

പണം നഷ്ടപ്പട്ടവരിൽ ഭൂരിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നു കിഷോർ ചന്ദ്ര പറഞ്ഞു. ബെംഗളൂരുവിൽ ഡ്രീംസ് എന്ന വ്യാജ കമ്പനിയിൽ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ട 6500 പേരിൽ 2382 പേർ മാത്രമെ ഇതുവരെ നൽകിയിട്ടുള്ളു. ടിജിഎസ് കൺസ്ട്രക്‌ഷനിൽ പണം നഷ്ടപ്പെട്ട 5315 നിക്ഷേപകരിൽ 2750 പേരാണു പൊലീസിനെ സമീപിച്ചത്. വഞ്ചിക്കപ്പെട്ടവർ എല്ലാവരും രേഖകൾ സഹിതം പരാതി നൽകിയാൽ തുക തിരികെ ലഭിക്കാൻ ഫലപ്രദമായ നടപടി സ്വീകരിക്കാനാകും. 080–22942444 എന്നീ നമ്പരിലോ [email protected] എന്ന ഇ–മെയിൽ വിലാസത്തിലോ സിഐഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. കർണാടകയിൽ ഭൂമിയോ, വീടോ, ഫ്ലാറ്റോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് www.slcc.kar.nic.in പുതിയ വെബ്‌സൈറ്റിലൂടെ കമ്പനികൾക്ക് അംഗീകാരമുള്ളതാണോ എന്നുറപ്പു വരുത്താം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us