റിയാദ് : സൗദിയിൽ കമ്പനികൾ പൂട്ടിപോയതിനെ തുടർന്ന് പട്ടിണിയിലായ ഇന്ത്യക്കാരായ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത . കേന്ദ്ര സർക്കാരിന്റെയും എംബസ്സിയുടെയും സമയോചിത ഇടപെടലിലൂടെ സൗദി രാജാവ് നേരിട്ട് തന്നെ വിഷയത്തിൽ ഇടപെട്ടത് സൗദിയിലെ ഇന്ത്യൻ സമൂഹത്തിനു ആശ്വാസവും അത്ഭുതവും ആയി . വര്ഷങ്ങളായി ഇതുപോലെയും ഇതിലും വലുതുമായ തൊഴിലായി പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ സൗദി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സമീപനം ഉണ്ടായതിൽ കേന്ദ്ര സർക്കാരിനും വിദേശകാര്യമന്ത്രി വി കെ സിങ്ങിനും പ്രത്യേക അഭിനന്ദനം നൽകേണ്ടതുണ്ട് .രാഷ്ട്രീയ വ്യത്യാസമില്ലാതെ സൗദിയിലെ പ്രവാസി സമൂഹം സർക്കാർ ഇടപെടലിനെ അംഗീകരിച്ചു കഴിഞ്ഞു.
180 കോടിയോളം രൂപ തൊഴിലാളികൾക്ക്ധ വിതരണം ചെയ്യാനായി ധനകാര്യ മന്ത്രാലയത്തിനായി സൽമാൻ രാജാവ് അനുവദിച്ചിട്ടുണ്ട് . കൂടാതെ നാട്ടിലേക്കു മടങ്ങാൻ താല്പര്യം ഉള്ളവർക്ക് സൗജന്യമായി സൗദി എയർലൈനിൽ ടിക്കറ്റും ഏർപ്പെടുത്തും .മറ്റു കമ്പനികളിലേക്ക് മാറാൻ താല്പര്യമുള്ളവരുടെ റസിഡന്റ് പെർമിറ്റ് പുതുക്കാനുള്ള ചിലവും രാജാവ് വഹിക്കും .റസിഡന്റ് പെർമിറ്റ് കാലാവധി കഴിഞ്ഞവരെ കേസുകളിൽ നിന്നുമൊഴിവാക്കണം എന്ന നിർദ്ദേശം പോലീസിന് കൈമാറും . തൊഴിലാളികളുടെ ശമ്പള കുടിശിക തീർക്കാത്ത കമ്പനികളുടെ ബില്ലുകൾ തടഞ്ഞു വെക്കാനും ,തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നാട്ടിലെ അക്കൗണ്ടിലേക്ക് എത്തിക്കുന്നതിനുമുള്ള നടപടി കൈക്കൊള്ളാനും ഉള്ള നിർദ്ദേശവും ആദ്യമായാണ് നൽകുന്നത് . തൊഴിലാളി പ്രശ്നങ്ങളിൽ സൗദി രാജാവിന്റെ ശ്രദ്ധ നേരിട്ട് എത്തിക്കാൻ ഇന്ത്യൻ സർക്കാരിന് കഴിഞ്ഞതു മികച്ച നേട്ടമായി പ്രവാസി സമൂഹം കരുതുന്നു എന്നാണ് സൗദി പ്രവാസികളിൽ നിന്നുമുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
Related posts
-
പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
ടെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിന് നേരെ ഇറാന്റെ കനത്ത മിസൈലാക്രമണം.... -
ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
ബീജിംഗ്: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുണ്ടായിരുന്ന രാജ്യങ്ങളിലൊന്നായ ചൈന ഇപ്പോൾ നേരിടുന്ന... -
ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
എജുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവ്...
