ഇംഫാൽ: ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി സംസ്ഥാന സർക്കാർ. ഒക്‌ടോബർ 21 ന് രാത്രി 7:45 വരെയാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മണിപ്പൂരിലെ ക്രമസമാധാനം നിലനിർത്താനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സർക്കാർ അറിയിച്ചു. ‘വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വിഡിയോ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിനും ഇടയാക്കും. തെറ്റായ വിവരങ്ങളും, കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടഞ്ഞ് പൊതുതാൽപ്പര്യത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളേണ്ടത്…
Read MoreTag: internet
മണിപ്പൂരിൽ ഇന്‍റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും; മൊബൈൽ ഇന്റെർനെറ്റിന് വിലക്ക് തുടരും
ദില്ലി: കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്
Read Moreദിവസക്കൂലിക്കാരൻ ഫുട്പാത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; ബെസ്‌കോമിനെതിരെ കേസ്.
ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം സഞ്ജയ്‌നഗർ മെയിൻ റോഡിൽ ദിവസക്കൂലിക്കാരനായ 22കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. മട്ടികെരെ സ്വദേശി കിഷോർ ബി ആണ് മരിച്ചത്. കിഷോർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ രാത്രി 7.30 ഓടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. യാത്രയ്ക്കിടെ താഴെ കിടന്നിരുന്ന ഇന്റർനെറ്റ് കേബിളുമായി സമ്പർക്കം പുലർത്തുകയും ഷോക്ക് അടിക്കുകയും സംഭവസ്ഥലത്തുവച്ചുതന്നെ കിഷോറിന് മരണം സംഭവിക്കുകയുമായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ബിബിഎംപി പാർക്കിനു സമീപത്തുകൂടി നടന്നുപോകുകയായിരുന്ന വഴിയാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഎസ് രാമയ്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരയുടെ…
Read Moreമികച്ച ഇന്റർനെറ്റ് ലഭ്യതക്കായി ഉപഗ്രഹ സേവനങ്ങൾ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാനം
ബെംഗളൂരു: ‘ബെംഗളൂരുവിന് അപ്പുറത്തേക്ക് ’ വ്യവസായങ്ങൾ വ്യാപിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഊന്നൽനൽകുന്ന സാഹചര്യത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് സൗകര്യങ്ങൾക്കായി ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. അവസാനത്തെ വ്യക്തിക്ക് പോലും മികച്ച ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐടി–ബിടി മന്ത്രി ഡോ സി എൻ അശ്വത് നാരായൺ പറഞ്ഞു. “സർക്കാർ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് മുൻഗണന നൽകുന്നു. ബാങ്കിംഗ്, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം അല്ലെങ്കിൽ ഭരണം എന്നിവയുൾപ്പെടെ നിരവധി പൗരാധിഷ്ഠിത സേവനങ്ങൾക്ക്, വിദൂരപ്രദേശങ്ങളിൽ പോലും വിവര സാങ്കേതിക വിദ്യ ഒഴിച്ചുകൂടാനാവാത്തതായി…
Read Moreഇന്റർനെറ്റ് ഉപയോഗത്തിൽ വൻ വർധന; പ്രതീക്ഷയായി ഗ്രാമങ്ങൾ
ബെംഗളുരു; ഇന്റർനെറ്റിന്റെ ഉപയോഗത്തിൽ കുതിച്ചയർന്ന് ബെംഗളുരു, ഗ്രാമങ്ങളിൽ മാർച്ച് മുതൽ മേയ്‌വരെയുള്ള കാലയളവിൽ ഗ്രാമങ്ങളിൽ ഇന്റർനെറ്റ് ഉപയോഗം കുത്തനെ വർധിച്ചതായി കണക്കുകൾ പുറത്ത്. ഇത്തരത്തിൽ ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഭാരത് നെറ്റിന് പദ്ധതിക്ക് ഈ മാസങ്ങളിൽ 93,834 വരിക്കാരുടെ വർധനയാണുണ്ടായിരിക്കുന്നത്. ജനുവരി മുതൽ 30,239 ജി.ബി.യാണ് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉപയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും ലോക്‌ഡൗണിന് ശേഷമാണ്. ജോലിക്ക് പുറത്തുപോകാൻ കഴിയാതെ വീട്ടിലിരുന്നവർ കൂടുതലും ഇന്റർ നെറ്റ് ഉപയോഗിച്ചതാണ് കാരണം. എന്നാൽ ഓൺലൈൻ ക്ലാസുകൾക്കുവേണ്ടി വിദ്യാർഥികളും ഇന്റർനെറ്റ് കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു, ഇതും കാരണമാണ്. എന്നാൽ…
Read More