10 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു;ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 74 ആയി.

ബെംഗളൂരു : കര്‍ണാടകയില്‍ 10 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 62 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍: രോഗി 63 : പാരിസില്‍ നിന്ന് കഴിഞ്ഞ 18 ന് രാജ്യത്തെത്തിയ 18 കാരന്‍ ,ദാവനഗരെ സ്വദേശി ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗി 64 : 21 കാരനായ ദക്ഷിണ കന്നഡ സ്വദേശി ദുബായില്‍ നിന്നും 22 ന് ബെംഗളൂരുവില്‍ എത്തിയതായിരുന്നു.നഗരത്തിലെ ആശുപത്രിയില്‍  ഇപ്പോള്‍ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: രോഗി 65 : ഉത്തര കന്നഡ…

Read More

കോവിഡ് -19 സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി സർക്കാർ.

ബെംഗളൂരു : കോവിഡ് -19 സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി സർക്കാർ. രോഗി എവിടെയൊക്കെയാണ് സഞ്ചരിച്ചത്, യാത്രചെയ്ത സമയം എന്നിവ ആപ്ലിക്കേഷനിൽ നൽകിയിട്ടുണ്ട്. രോഗബാധിതനുമായി ഏതെങ്കിലുംതരത്തിൽ സമ്പർക്കത്തിലേർപ്പെട്ടവർ, രോഗി സന്ദർശിച്ച സ്ഥലങ്ങളിൽ അതേ സമയങ്ങളിൽ ഉണ്ടായിരുന്നവർ എന്നിവരെ വേഗത്തിൽ കണ്ടെത്താനാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. രോഗലക്ഷണമുള്ളവർക്ക് പരിശോധനയ്ക്ക് വിധേയരാകാൻ ഇത് സഹായകമാകുമെന്നും അധികൃതർ പറയുന്നു. ‘CORONA WATCH’ എന്ന പേരിലാണ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. കൊറോണരോഗിയുമായി സമ്പർക്കംപുലർത്തിയിരുന്നതായി സംശയം തോന്നുന്നവർക്ക് ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടാനുള്ള സംവിധാനവും ‘ആപ്പി’ൽ സജ്ജീകരിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും…

Read More

കോവിഡ് 19 വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട യുവാവ് അറസ്റ്റിൽ;ജോലിയിൽ നിന്ന് പിരിച്ച് വിട്ട് കമ്പനി.

ബെംഗളൂരു : ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിയെ നേരിടാൻ എന്തു ചെയ്യും എന്ന് ആലോചിച്ച് ഓരോ ചുവടുവെപ്പും നടത്തുന്ന സമയം ചിലർക്കിതെല്ലാം തമാശയാണ്. അത്തരത്തിലുള്ള ഒരാൾക്ക് എതിരെ കൃത്യമായ നടപടി എടുത്തിരിക്കുകയാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥരും അയാൾ ജോലി ചെയ്യുന്ന സ്ഥാപനവും. കോവിഡ് 19 വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. ‘ പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. നമുക്ക് കൈകൾ കോർക്കാം, പുറത്ത്…

Read More

നഗരത്തില്‍ 31 പനി ക്ലിനിക്കുകള്‍ കൂടി ആരംഭിക്കുന്നു;നിലവിലുള്ള ക്ലിനിക്കുകള്‍ അടച്ചിട്ടാല്‍ കര്‍ശന നടപടി:മുഖ്യമന്ത്രി.

ബെംഗളൂരു : ലോക്ക് ഔട്ട്‌ സാഹചര്യത്തില്‍ ഒട്ടേറെപ്പേരാണ് ജലദോഷമുൾപ്പെടെയുള്ളവയുമായി വീടുകളിൽ കഴിയുന്നത്. ഇവര്‍ക്ക് സഹായകരമാവുന്ന വിധത്തില്‍ ബെംഗളൂരുവിൽ പുതുതായി 31 പനി ക്ലിനിക്കുകൾകൂടി പ്രവർത്തനം തുടങ്ങുന്നു. പനി ബാധിക്കുന്നവർ ക്ലിനിക്കുകളിൽ കൂട്ടത്തോടെയെത്തുന്നത് ഒഴിവാക്കാനാണ് കൂടുതൽ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. അതേസമയം, അംഗീകാരമുള്ള ഡോക്ടർമാർക്ക് ഫോണിലൂടെ കൺസൾട്ടേഷൻ നടത്താൻ സർക്കാർ അനുവാദം കൊടുത്തിട്ടുണ്ട്. അസുഖങ്ങളുമായി വിളിക്കുന്നവരെ മുമ്പ് ചികിത്സിച്ചിട്ടുണ്ടെങ്കിലേ ഫോണിലൂടെ കൺസൾട്ടേഷൻ നടത്താൻ അനുവദിക്കൂ. എന്നാൽ, ഫോൺ വിളിക്കുന്നയാൾക്ക് കോവിഡ്-19 സംശയം തോന്നിയാൽ മരുന്ന് മരുന്ന് നിർദേശിച്ചു നൽകരുതെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. കൂടുതൽ ക്ലിനിക്കുകൾ ആരംഭിക്കുന്നുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളിലല്ലാതെ…

Read More

കൊറോണ വ്യാപനം തടയാൻ പുറത്തു നിന്ന് ആരെയും പ്രവേശിപ്പിക്കാതെ ഒരു ഗ്രാമം.

ബെംഗളൂരു : കൊറോണ വ്യാപനത്തെ ചെറുക്കാൻ പുറത്തുനിന്നാരെയും പ്രവേശിപ്പിക്കാതെ മൈസൂരുവിലെ ഗ്രാമം. സദഗള്ളി, ഹാഞ്ച്യ ഗ്രാമവാസികളാണ് വൈറസ് വ്യാപനത്തിനെതിരേ മുൻകരുതൽ സ്വീകരിച്ച് രംഗത്തുവന്നത്. ഗ്രാമത്തിലേക്കുള്ള പാതയിൽ ഇവർ വേലികെട്ടി പ്രവേശനം തടഞ്ഞു. നഗരത്തിലുള്ളവർ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ കാര്യത്തിൽ അലസത തുടരമ്പോഴാണ് ഗ്രാമീണജനത നിയന്ത്രണം കടുപ്പിച്ചത്. നഗരവാസികളെ ആരെയും ഇങ്ങോട്ടുവരാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു

Read More

കര്‍ണാടകയില്‍ മൂന്നാമത്തെ കോവിഡ് മരണം!;കേരളത്തില്‍ പോയി തിരിച്ചു വന്ന 10 മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇന്ന് 7 കേസുകള്‍ കൂടി;ആകെ കോവിഡ് ബാധിതരുടെ എണ്ണം 62 ആയി.

ബെംഗളൂരു : കര്‍ണാടകയില്‍ 7 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 62 ആയി. രോഗി 56 : ദക്ഷിണ കന്നടയില്‍ നിന്നുള്ള 10 മാസം പ്രായമുള്ള ആണ്‍കുട്ടി,നേരിട്ട് വിദേശ യാത്ര നടത്തിയതായി വിവരമില്ല ,എന്നാല്‍ ബന്ധുക്കളോടൊപ്പം (മാതാപിതാക്കള്‍) കേരളത്തില്‍ പോയി തിരിച്ചു വന്നിട്ടുണ്ട്,കുട്ടിയുമായി ബന്ധപ്പെട്ട 6 പേരും നിരീക്ഷണത്തിലാണ്.കുട്ടി ദക്ഷിണ കന്നഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗി 57 : ശ്രീലങ്കയിലെ കൊളോമ്പോയിലേക്ക് യാത്ര ചെയ്തു 15 ന് തിരിച്ചെത്തിയ 20 കാരന് ബെംഗളൂരുവില്‍ രോഗം…

Read More

ഇത് “സിലിക്കണ്‍ വാലി”യാണ്,ഇവിടിങ്ങനെയാണ്…

ബെംഗളൂരു : ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് അണുനശീകരണം നടത്തി കോർപ്പറേഷൻ. സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണ് അണുനശീകരണം ആരംഭിച്ചത്. വ്യാഴാഴ്ച യശ്വന്തപുര ഭാഗത്തായിരുന്നു പ്രവർത്തനം. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് -19 രോഗബാധിതരുടെ വീടുകളിലും സമീപ പ്രദേശങ്ങളിലും ബി.ബി.എം.പി. ആസ്ഥാനത്തും ടൗൺ ഹാൾ, കെ.ആർ. മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും അണുനശീകരണം നടത്തിയിരുന്നു. കൂടാതെ ജെറ്റിങ് മെഷീനുകളുപയോഗിച്ചും അണുനശീകരണം നടത്തുന്നുണ്ട്. അണുനാശിനി തളിക്കുന്നതിനായി പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുനശീകരണം നടത്താനാണ് കോർപ്പറേഷന്റെ തീരുമാനം.

Read More

വീട്ടിലിരുന്ന് ബോറടിച്ചോ? കോവിഡ് കാലത്ത് നിങ്ങൾക്കൊരു ‘കോക്രി’യായിക്കുടെ?

ബെംഗളൂരു : കോവിഡ് കാലത്ത് നിങ്ങൾക്കൊരു ‘കോക്രി’യായിക്കുടെ? ചിത്രം വരച്ചും പാട്ടുപാടിയും നിങ്ങൾക്കുള്ളിലെ കലാകാരനെ പുറത്തെടുക്കുന്നകോക്രി. വീട്ടിലിരിക്കുന്നവർക്ക് ബോറടിക്കാതിരിക്കാൻ ഒരുപറ്റം ടെക്കികളാണ് ‘കൊറോണക്കാലത്തെ ക്രിയേറ്റിവിറ്റി’ അഥവാ കോക്രിയെന്ന ഫേസ്ബുക്ക് കൂട്ടായ്മക്ക് രൂപം നൽകിയത്. ബംഗളൂരുവിൽ ഐടി കമ്പനികളെല്ലാം വർക്ക് ഫ്രം ഹോമിലേക്ക് മാറിക്കഴിഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓഫീസിൽ പോകാത്തവരും സ്കൂളിൽ പോകാത്ത വിദ്യാർഥികളുമെല്ലാം കുറച്ചു ദിവസം കഴിയുന്നതോടെ മാനസികസമ്മർദത്തിന് അടിപ്പെട്ടേക്കാം. ഇത് മുൻകൂട്ടി കണ്ടാണ് ‘കോക്രി’ ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കിയത്. അംഗങ്ങൾക്ക് ഒഴിവു സമയം ക്രിയാത്മകമായി വിനിയോഗിക്കാം. ചിത്രം വരയ്ക്കുകയോ കലാരൂപങ്ങളോ ആഭരണങ്ങളോ നിർമിക്കുകയോ…

Read More

സംസ്ഥാനത്ത് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു;ഇന്നത്തെ നാല് പോസിറ്റീവ് കേസുകള്‍ അടക്കം കര്‍ണാടകയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 55 ആയി.

ബെംഗളൂരു : കര്‍ണാടകയിലെ രണ്ടാമത്തെ കോവിഡ്  മരണം സ്ഥിരീകരിച്ചു.ഇന്ത്യയിലെ ആദ്യത്തെ കോവിഡ്  മരണം ഉത്തര കര്‍ണാടകയിലെ കലബുരഗിയില്‍ ആയിരുന്നു.അദ്ദേഹം സൌദി അറേബ്യയിലെ മെക്കയില്‍ പോയി ഹൈദരാബാദ് വിമാനത്താവളം വഴിയാണ് സംസ്ഥാനത്ത് എത്തിയത്,മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ആണ് കോവിഡ്  ഉണ്ട് എന്ന് സ്ഥിരീകരിച്ചത്. ഇതേ രീതിയില്‍ ആണ് കര്‍ണാടകയിലെ രണ്ടാമത്തെ മരണവും സംഭവിച്ചത്,മെക്കയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളം വഴി 14ന് ചിക്കബല്ലാപുരയിലെ വീട്ടില്‍ എത്തിയ 70 കാരി മരിച്ചത് ഈ മാസം 24 ന് ആയിരുന്നു.എന്നാല്‍ കോവിഡ്  സംശയം തോന്നിയ ഇവരുടെ ശ്രവം പരിശോധനക്ക് നല്‍കിയതിനു ശേഷം ഫലം വന്നതിനാല്‍…

Read More

ആവശ്യം മുന്നിൽക്കണ്ട് ഒരു ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉത്‌പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്വകാര്യ കമ്പനി.

ബെംഗളൂരു : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്നതിനിടെ തീവ്രപരിചരണം ആവശ്യമായ രോഗികൾക്കുവേണ്ടിയുള്ള വെന്റിലേറ്ററുകളുടെ നിർമാണം പതിന്മടങ്ങാക്കാൻ ലക്ഷ്യമിട്ട് മൈസൂരുവിലെ സ്വകാര്യ കമ്പനി. കൊറോണക്കാലത്തെ ആവശ്യം മുന്നിൽക്കണ്ട് ഒരു ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉത്‌പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടിയന്തരസാഹചര്യം പരിഗണിച്ച് ആയിരം വെന്റിലേറ്ററുകൾ നൽകാൻ കർണാടക സർക്കാർ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 20 വെന്റിലേറ്ററുകൾ ഉടൻ നൽകണമെന്ന് മൈസൂരു ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സാ ഉപകരണങ്ങളുടെ നിർമാതാക്കളായ മൈസൂരുവിലെ സ്‌കാന് റെ ടെക്നോളജീസ് എന്ന കമ്പനിയാണ് കൊറോണ കാലത്ത് വൻകിട രീതിയിലുള്ള വെന്റിലേറ്റർ ഉത്‌പാദനത്തിനൊരുങ്ങുന്നത്. രാജ്യത്തെ അടിയന്തര സാഹചര്യം പരിഗണിച്ച്…

Read More
Click Here to Follow Us