ഓക്സിജൻ ക്ഷാമം; വലിയ ദുരന്തം ഒഴിവാക്കി കെസി ജനറൽ ആശുപത്രി

ബെംഗളൂരു: മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം നിരവധി പേരുടെ ജീവൻ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന  ഒരു വലിയ ദുരന്തം ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണന്റെയും ഡോക്ടർ രേണുക പ്രസാദിന്റെയും സമയോചിതമായ ഇടപെടൽ മൂലം ഒഴിവായി. 6 ടൺ ശേഷിയുള്ള ഓക്സിജൻ സംഭരണ ​​ടാങ്ക് ആശുപത്രിയിലുണ്ട്. ബുധനാഴ്ച അർദ്ധരാത്രിയോടെ 0.5 ടൺ ഓക്സിജൻ മാത്രമായിരുന്നു ശേഷിച്ചത്. ഈ സമയം 200 ഓളം രോഗികൾ ഓക്സിജൻ കിടക്കകളിൽ ചികിത്സയിലായിരുന്നു. ബെല്ലാരിയിലെ  (പ്രോക്സ് എയർ) ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് വരേണ്ട ഓക്സിജൻ നിശ്ചയിച്ച സമയത്ത് എത്തിയിരുന്നില്ല. ഇത് ആശുപത്രിയിലെ ജീവനക്കാരിൽ…

Read More

കോവിഡ് 19 ; സ്വകാര്യ ആശുപത്രികളിലെ പുതുക്കിയ ചികിത്സ പാക്കേജ് നിരക്കുകൾ അംഗീകരിച്ച് സർക്കാർ.

ബെംഗളൂരു: പൊതുജനാരോഗ്യ അധികൃതർ നൽകിയ റഫറലുകളുടെ അടിസ്ഥാനത്തിൽ കോവിഡ് 19 രോഗികളെ പ്രവേശിപ്പിക്കുന്ന സ്വകാര്യ ആശുപത്രികൾ ഈടാക്കാൻ അനുവദിച്ച പുതുക്കിയ പാക്കേജ് നിരക്കുകൾ കർണാടക സർക്കാർ വ്യാഴാഴ്ച അംഗീകരിച്ചു. ചീഫ് സെക്രട്ടറി പി രവി കുമാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഒരു ജനറൽ വാർഡിൽ ചികിത്സ തേടുന്ന ഒരു രോഗിക്ക് പ്രതിദിനം 5200 രൂപ ഈടാക്കാം, എച്ച്ഡി‌യു (ഹൈ–ഡിപൻഡൻസി യൂണിറ്റ്) ഉള്ള ഒരു കിടക്കയ്ക്ക് പ്രതിദിനം 8000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വെന്റിലേറ്റർ ഇല്ലാതെ പ്രതിദിനം 9750 രൂപയും വെന്റിലേറ്ററിൽ11,500 രൂപയുമാണ് ഇൻസുലേഷൻ ഐസിയുവിനുള്ള നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി ഓരോ…

Read More

കോവിഡ് പ്രതിരോധം: ഒരു ലക്ഷം മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികളുടെ സേവനങ്ങൾ ഉപയോഗിക്കാനൊരുങ്ങി സർക്കാർ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ സംസ്ഥാനത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കുന്നതിനായി, കോവിഡ് ഡ്യൂട്ടികൾക്കായി സംസ്ഥാനത്ത് മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ് കോഴ്സുകൾ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ സേവനം ഉപയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി കോവിഡ് ടാസ്‌ക്ഫോഴ്‌സിന്റെ തലവൻ കൂടിയായ ഉപമുഖ്യമന്ത്രി സി എൻ അശ്വത്‌നാരായണൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ സേവനത്തിന് ആനുകൂല്യങ്ങൾ നൽകുന്നതാണ്. അവസാന പോസ്റ്റിംഗിന്റെ ഭാഗമായി ഇന്റേൺ‌സ്, പി‌ജി, അവസാന വർഷ വിദ്യാർത്ഥികളെ ഉൾപ്പെടെ 17,797 മെഡിക്കൽ വിദ്യാർത്ഥികളെ കോവിഡ് ഡ്യൂട്ടിക്ക് വിന്യസിക്കും. നഴ്‌സിംഗ് വിഭാഗത്തിൽ 45,470 കുട്ടികളുണ്ടെങ്കിൽ ഡെന്റൽ (2538), ആയുഷ് (9654), ഫാർമസി (9936)…

Read More

ആകെ ആക്റ്റീവ് കോവിഡ് കേസുകൾ 5 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 49058 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18943 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 29.83%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 18943 ആകെ ഡിസ്ചാര്‍ജ് : 1255797 ഇന്നത്തെ കേസുകള്‍ : 49058 ആകെ ആക്റ്റീവ് കേസുകള്‍ : 517075 ഇന്ന് കോവിഡ് മരണം : 328 ആകെ കോവിഡ് മരണം : 15212 ആകെ പോസിറ്റീവ് കേസുകള്‍ : 1790104 ഇന്നത്തെ പരിശോധനകൾ :…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28%;കേരളത്തിൽ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്.

കേരളത്തിൽ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

7 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലങ്ങൾ സർക്കാർ ഉറപ്പാക്കും: ഉപമുഖ്യമന്ത്രി.

ബെംഗളൂരു: കോവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന്  കാലതാമസം ഒഴിവാക്കുന്നതിനായി ഇനി മുതൽ ടെസ്റ്റ് ഫലങ്ങൾ  7 മണിക്കൂറിനുള്ളിൽ പുറത്തുവരുമെന്ന് സർക്കാർ ഉറപ്പാക്കും എന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുൻപ് ലബോറട്ടറിയിലേക്ക് സാമ്പിളുകൾ എത്തിച്ചേർന്നതിന് ശേഷം 72 മണിക്കൂർ സമയമെടുത്താണ്  ഫലങ്ങൾ വന്നിരുന്നത് എന്നും  ഇപ്പോൾ ഇത് 7 മണിക്കൂറായി ചുരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.  ആയതുകൊണ്ട് അണുബാധ കൂടുന്നതിന് മുൻപ് ചികിത്സ ആരംഭിക്കാനാകും എന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് ചുമതല കൂടിയുള്ള  മന്ത്രി സി.എൻ അശ്വത് ‌‌നാരായണ പറഞ്ഞു. ഈ സമയപരിധിക്കുള്ളിൽ ബിയു ഐഡി ലഭിക്കാനുള്ള നടപടികളും …

Read More

തൊഴിലാളികൾക്കായി 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ഒരുക്കി ബി എം ആർ സി എൽ

ബെംഗളൂരു: മെട്രോ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെയും നിർമാണത്തൊഴിലാളികളെയും പരിചരിക്കുന്നതിനായി ബി‌എം‌ആർ‌സി‌എൽ 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ തുടങ്ങി. “ബി‌ബി‌എം‌പിയുടെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച്, ഹൊസൂർ റോഡിലെ കുഡ്‌ലു ഗേറ്റിന് അടുത്തുള്ള ഏകാ ഹോട്ടൽ വാടകക്ക് എടുത്താണ് കോവിഡ് കെയർ സെന്റർ തുടങ്ങുന്നത്. നമ മെട്രോ ഘട്ടം 2 ന്റെ നിർമ്മാണത്തിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 8,000 തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. ഭൂരിഭാഗം തൊഴിലാളികളും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. സി സി സിയിൽ  ഓക്സിജൻ കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹൊസൂർറോഡിലുള്ള ജയ്‌ശ്രീ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും സിസിസിയിൽ വൈദ്യസഹായം നൽകും.

Read More

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷം കടന്നു;ഇന്ന് കാൽ ലക്ഷം പേരെ ഡിസ്ചാർജ്ജ് ചെയ്തു;പ്രതിദിന മരണം 300 കടന്നു;നഗര ജില്ലയിലെ ആകെ മരണം 7000 കടന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 50112 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.26841 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 32.28%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 26841 ആകെ ഡിസ്ചാര്‍ജ് : 1236854 ഇന്നത്തെ കേസുകള്‍ : 50112 ആകെ ആക്റ്റീവ് കേസുകള്‍ : 487288 ഇന്ന് കോവിഡ് മരണം : 346 ആകെ കോവിഡ് മരണം : 16884 ആകെ പോസിറ്റീവ് കേസുകള്‍ : 1741046 ഇന്നത്തെ പരിശോധനകൾ :…

Read More

ഓക്സിജൻ ക്ഷാമം; നഗരത്തിലെ ഒരു ആശുപത്രിയിൽ രണ്ട് മരണം.

ബെംഗളൂരു: യെലഹങ്കയിലെ അർക്ക ആശുപത്രിയിലെ രണ്ട് രോഗികൾ ഓക്സിജൻ ക്ഷാമം മൂലം മരിച്ചു. രണ്ട് രോഗികളുടെയും മരണത്തെ പറ്റി അന്യോഷിക്കാൻ സോണൽ മെഡിക്കൽ ഓഫീസർ ഡോ. യോഗാനന്ദിന് നിർദ്ദേശം നൽകിയതായി യെലഹങ്കയിലെ ബിബിഎംപി ജോയിന്റ് കമ്മീഷണർ ഡി ആർ അശോക് പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഡോ. യോഗാനന്ദ് പ്രതികരിച്ചില്ല. “ചൊവ്വാഴ്ച രാവിലെയാണ്  രണ്ട് മരണങ്ങളെക്കുറിച്ച്  ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചത് ,” എന്ന്  ഡി ആർ അശോക് പറഞ്ഞു . “ഈ മരണങ്ങളെ പറ്റി പ്രാഥമിക അന്യോഷണം നടത്താൻ ഞാൻ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം സൗകര്യങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ, ഓക്സിജൻ ക്ഷാമം മൂലമാണ് മരണങ്ങൾ…

Read More

കോവിഡ് ചുമതലകൾക്ക് ചുക്കാൻ പിടിക്കാൻ 5 കാബിനറ്റ് മന്ത്രിമാരെ ചുമതലപ്പെടുത്തി സർക്കാർ

ബെംഗളൂരു: രണ്ടാം തരംഗത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന  സാഹചര്യത്തിൽസംസ്ഥാനത്തെ മോശം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ച് മന്ത്രിമാരെ സർക്കാർ ചുമതലപ്പെടുത്തി. വൻകിട, ഇടത്തരം വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാറിനെ ഓക്സിജൻ കേന്ദ്രങ്ങളുടെ ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളുമായും ഏകോപിപ്പിക്കാനും റെംഡെസിവിർ കുത്തിവയ്പ്പിനുംമാനവ വിഭവശേഷിക്കും ഒരു കുറവുമില്ലെന്ന് ഉറപ്പുവരുത്താനും ഉപമുഖ്യമന്ത്രി ഡോ. സി. അശ്വത് ‌നാരായണനോട് ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ആവശ്യകതയെക്കുറിച്ച് ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈയും റവന്യൂ മന്ത്രി ആർ അശോകയും പരിശോധിക്കും. വിവിധ വാർ റൂമുകളുടെയും കോൾസെന്ററുകളുടെയും ചുമതല വനം മന്ത്രി അരവിന്ദ്…

Read More
Click Here to Follow Us