ഇവിടെ ലഭിക്കുന്ന സ്വാതന്ത്ര്യത്തെ വിലമതിക്കാൻ പാകിസ്ഥാൻ സന്ദർശിക്കൂ: ഹിജാബ് പ്രവർത്തകരോട് ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് യു ടി ഖാദർ

ബെംഗളൂരു: ഇന്ത്യയുടെ സൗന്ദര്യവും സംസ്‌കാരവും തിരിച്ചറിയാൻ പാകിസ്ഥാൻ, സൗദി അറേബ്യ അല്ലെങ്കിൽ ഇതുപോലുള്ള മറ്റേതെങ്കിലും രാജ്യങ്ങൾ സന്ദർശിക്കണമെന്നും നിങ്ങളുടെ രാജ്യത്ത് നിങ്ങൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം നിസ്സാരമായി കാണരുതെന്ന് ഉപദേശിക്കുകയും ചെയ്തു കൊണ്ട് ഹിജാബ് അനുകൂല പ്രക്ഷോഭകർക്കെതിരെ ആഞ്ഞടിച്ച് മംഗലാപുരത്തെ കോൺഗ്രസ് എംഎൽഎ യു ടി ഖാദർ.

ഇന്ത്യയുടെ സൗന്ദര്യവും സംസ്‌കാരവും അത് നൽകുന്ന അവസരങ്ങളും നിങ്ങൾ പുറത്ത് പോകുമ്പോൾ മനസ്സിലാക്കും. ഇവിടെ നിങ്ങൾക്ക് ആരുമായും സംസാരിക്കാനും പത്രസമ്മേളനം നടത്താനും എന്തും ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നും ഹമ്പൻകട്ട, ഉപ്പിനങ്ങാടി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് എന്നിവിടങ്ങളിൽ ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ അധികാരികൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ചില വിദ്യാർത്ഥികളെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മംഗളൂരുവിലെ കോൺഗ്രസ് ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാദർ.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

പ്രതിഷേധിക്കുന്ന പെൺകുട്ടികളോട് അവരുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകണമെന്നും തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിന് മുമ്പ് മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് പഠിക്കുന്നത്. 10-15 വിദ്യാർത്ഥികൾക്ക് പ്രത്യേക നിയമം പാടില്ല. നിങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് നിയമങ്ങൾ ഉണ്ടാക്കാൻ കോടതിക്ക് കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി ഫോണിൽ സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ താൻ ശ്രമിച്ചുവെന്നും എന്നാൽ വിദ്യാർത്ഥികൾ തന്റെ കോളുകൾ വിച്ഛേദിക്കാൻ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
[masterslider id="10"]

Related posts