എ.എസ്.ഐ. തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

കുശാൽനഗർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എ.എസ്.ഐ.) തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. രണ്ടാഴ്ചയായി കാണാതായ കുശാൽനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സുരേഷിന്റെ മൃതദേഹമാണ് കൊനനുർ തടാകത്തിതടാകത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.

കൊനനുർ സ്വദേശിയായ സുരേഷ് കുശാൽനഗറിലെ സിദ്ധയ്യ ലേഔട്ടിലെ വാടകവീട്ടിലായിരുന്നു താമസം. രണ്ടുദിവസത്തിനകം തിരിച്ചുവരാമെന്ന് സഹപ്രവർത്തകരോടുപറഞ്ഞ് ജനുവരി 20-നാണ് സുരേഷ് കുശാൽനഗറിൽനിന്ന് പോയത്. ഇദ്ദേഹത്തതിന്റെ വീടും പൂട്ടിയനിലയിലായിരുന്നു. എന്നാൽ അന്നുരാത്രി തന്നെ ബെംഗളൂരുവിലുള്ള ഭാര്യയും മകളുമായി സുരേഷ് വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു ഇതിനുശേഷമാണ് സുരേഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായത്.

ഇതേത്തുടർന്നാണ് സുരേഷിനെ കാണാനില്ലെന്ന് പരാതിപ്പെട്ട് ഭാര്യ കുശാൽനഗർ ടൗൺ പോലീസിൽ സമീപിച്ചത്. കുശാൽനഗർ പോലീസാണ് സംഭവസ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. സുരേഷ് തടാകത്തിൽച്ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം . സുരേഷിന് നാഡീസംബന്ധമായ അസുഖമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us