മൃഗശാലയിലെ മൃഗങ്ങളെ ദത്തെടുക്കുന്നത്തിനുള്ള ഫീസ് കൂട്ടി.

മൈസൂരു: സംസ്ഥാനത്തെ മൃഗശാലകളിൽ നിന്നും മൃഗങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർ അടുത്ത വർഷം മുതൽ കൂടുതൽ പണം മുടക്കണം. എന്തെന്നാൽ മൃഗശാലകളിലെ ജീവികളെ ദത്തെടുക്കുന്ന പദ്ധതിയുടെ ഫീസ് ജനുവരി മുതൽ വർധിപ്പിച്ചു. കർണാടക മൃഗശാല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 9 സംരക്ഷണ കേന്ദ്രങ്ങളിലെ നിരക്കാണ് ഉയർത്തിയത്. ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും.

ഡിസംബർ 15ന് നടന്ന 149-ാമത് അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് യോഗത്തിലാണ് മൃഗശാലകൾ നിരക്കുകൾ പരിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്. 2012 ഫെബ്രുവരിയിലാണ് ദത്തെടുക്കൽ ഫീസ് അവസാനമായി പരിഷ്കരിച്ചത്. പകർച്ചവ്യാധി കാരണം 2020-ൽ മൃഗശാലകളിൽ സന്ദർശകരുടെ എണ്ണം വളരെ കുറവായിരുന്നു. 

അതുകൊണ്ടിപ്പോൾ മൃഗശാല പരിപാലിക്കുന്നതിനും മൃഗങ്ങൾക്ക് നല്ല ഭക്ഷണം വാങ്ങുന്നതിനും വൈദ്യസഹായം നൽകുന്നതിനും മൃഗസ്‌നേഹികളുടെയും ദാതാക്കളുടെയും സംഭാവനകളെയാണ് മൃഗശാല കൂടുതൽ ആശ്രയിക്കുന്നത്.

മൈസൂരു മൃഗശാല, ബെന്നാർഘട്ടെ ബയോളജിക്കൽ പാർക്ക് എന്നിവിടങ്ങളിൽ നിന്നാണു കൂടുതൽ പേർ മൃഗങ്ങളെ ദത്തെടുകുന്നത്.

  • ഡയമണ്ട് ക്ലാസ് വിഭാഗത്തിൽപെടുന്ന ജീവികളെ ഒരു വർഷം ദത്തെടുക്കുന്നതിനു 75,000 രൂപ മുതൽ 3,00,000 രൂപ വരെയും
  • ഗോൾഡ് ക്ലാസിന് 20,000 രൂപ മുതൽ 50,000 രൂപ വരെയും
  • സിൽവർ ക്ലാസിനു 10,000 രൂപ മുതൽ 15,000 രൂപവരെയും
  • ബ്രോൺസ് ക്ലാസിന് 1000 രൂപ മുതൽ 5000 രൂപവരെയുമാണ്  രൂപവരെയാണു പുതുക്കിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്
  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം

ഒരു വർഷത്തേക്ക് മൃഗങ്ങളെ ദത്തെടുക്കൽ

ഡയമണ്ട് ക്ലാസ്: 13 ഇനം
ഏഷ്യാറ്റിക്, ആഫ്രിക്കൻ ആനകൾ, ഗൊറില്ല – 3 ലക്ഷം രൂപ
ഏഷ്യാറ്റിക് സിംഹം, ബംഗാൾ കടുവ, ജിറാഫ്, ഒറാങ്ങുട്ടാൻ – 2 ലക്ഷം
ചിമ്പാൻസി, കാണ്ടാമൃഗം, ഹിപ്പോ – 1.5 ലക്ഷം രൂപ
സീബ്ര, ആഫ്രിക്കൻ ഹണ്ടിംഗ് ചീറ്റ – 75,000 രൂപ

ഗോൾഡ് ക്ലാസ്: 33 ഇനം
ബ്ലാക്ക് പാന്തർ, പുള്ളിപ്പുലി, കരടി, ജാഗ്വാർ, ഗൗർ, കേപ് എരുമ തുടങ്ങിയവ – 50,000 രൂപ.
കുറുക്കൻ, കുറുക്കൻ, ചെന്നായ, കഴുതപ്പുലി, ധോൾസ്, ബബൂൺ തുടങ്ങിയവ – 30,000 രൂപ
പെലിക്കൻ, സ്വാൻ, സ്റ്റോർക്ക്, ടാണി ഈഗിൾ തുടങ്ങിയവ – 25,000 രൂപ
ഹൂലോക്ക് ഗിബ്ബൺ, നീൽഗായ്, ഒട്ടകപ്പക്ഷി, ഗ്രീൻ അനക്കോണ്ട, എമു തുടങ്ങിയവ – 20,000 രൂപ

  ഇനി മസാലദോശയ്ക്കും പൊള്ളുന്ന വില; ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണത്തിന് 10% അധികം നൽകേണ്ടി വരും

സിൽവർ ക്ലാസ്: 43 സ്പീഷീസ്
ലോറിസ്, മാൻ, മുതല, പാമ്പ് തുടങ്ങിയവ – 15,000 രൂപ
ജംഗിൾ ക്യാറ്റ്, ഓട്ടർ, വേഴാമ്പൽ, സിവെറ്റ് തുടങ്ങിയവ – 10,000 രൂപ

വെങ്കല ക്ലാസ്: 58 ഇനം
മുള്ളൻപന്നി, മയിൽ, മൂങ്ങ, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയവ – 5000 രൂപ..
താറാവ്, തത്ത, വിഷമുള്ള പാമ്പുകൾ, ആമ തുടങ്ങിയവ – 3,000 രൂപ.
ലവ്ബേർഡ്, റാറ്റ് സ്നേക്ക്, മുനിയ, ഫിഞ്ച് തുടങ്ങിയവ – 1,000 രൂപയുമാണ് പുതുക്കിയ നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു രാജീവ് നഗറിൽ അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ: ഭീതിയിലാണ്ട് പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us