ഒമിക്രോൺ ഭയം; രാത്രി കർഫ്യൂ, കർശന നിയന്ത്രണങ്ങൾ എന്നിവ വിദഗ്ധർ നിർദ്ദേശിക്കുന്നു.

ബെംഗളൂരു: വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, വ്യാപനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയതായി ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു.

കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്ന എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കൺട്രോൾ റൂമുകളിലെയും ജീവനക്കാർ ജാഗ്രതയിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൗരന്മാർ ജാഗ്രത പാലിക്കുകയും എന്തെങ്കിലും കേസുകൾ അറിയുകയോ രോഗലക്ഷണങ്ങളുള്ള ആരെയെങ്കിലും കണ്ടെത്തുകയോ ചെയ്താൽ അറിയിക്കുകയും വേണമെന്നും, പാർട്ടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

കേസുകൾ വർധിക്കുന്നുണ്ടെങ്കിലും നിയന്ത്രണത്തിന്റെ ലക്ഷണങ്ങൾ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാത്രി കർഫ്യൂ, ആളുകളുടെ സഞ്ചാര നിയന്ത്രണങ്ങൾ, രാത്രി സഞ്ചാരത്തിനുള്ള പാസ് സംവിധാനം എന്നിവയെക്കുറിച്ച് വിദഗ്ധ സമിതികൾ അഭിപ്രായങ്ങൾ നൽകിയിട്ടുണ്ട്, എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് ഗുപ്ത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts