കേരളത്തിലേക്ക് വരികയായിരുന്ന മലയാളി കുടുംബം അപകടത്തിൽ പെട്ടു; 3 മരണം.

ബെംഗളൂരു : കേരളത്തിലേക്ക് വരികയായിരുന്ന മലയാളി കുടുംബം അപകടത്തിൽ പെട്ടു, 3പേർ മരിച്ചു.

തെലങ്കാനയിലെ നിസാമാബാദിന് അടുത്ത് ദേശീയ പാതയിൽ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്.

ബീഹാറിൽ നിന്നും 3 കാറുകളിലായി നാട്ടിലേക്ക് തിരിച്ച സംഘത്തിലെ ഒരു കാർ ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

ബീഹാറിലെ വാസ്ലി ഗഞ്ചിൽ അധ്യാപകനായി ജോലി ചെയ്യുന്ന കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ് (33), ഒന്നര വയസുകാരി മകൾ അനാലിയ, ഇവരുടെ ഡ്രൈവർ ആയ മംഗളുരു സ്വദേശി സ്റ്റാൻലി എന്നിവരാണ് മരിച്ചത്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

പിൻസീറ്റിൽ ഉണ്ടായിരുന്ന അനീഷിൻ്റെ മൂത്ത മകളുടെ പരിക്ക് ഗുരുതരമാണ്, കുട്ടിയെ ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കൽ കോളേജിലേക്ക് മാറ്റി, അനീഷിൻ്റെ ഭാര്യക്കും പരിക്കുണ്ട്.

3 പേരുടേയും മൃതദേഹങ്ങൾ നിസാമാബാദിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
[masterslider id="10"]

Related posts