പ്രളയത്തിൽ സംസ്ഥാനത്തൊട്ടാകെ 35,000 കിലോമീറ്റർ റോഡും 2828 പാലങ്ങളും നശിച്ചു

ബെംഗളൂരു: പ്രളയത്തിൽ സംസ്ഥാനത്തൊട്ടാകെ 35,000 കിലോമീറ്റർ റോഡും 2828 പാലങ്ങളും നശിച്ചു. ബെലഗാവി, ധാർവാഡ്, ബാഗൽകോട്ട്, ഗദക്, മടിക്കേരി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. ഈ പ്രദേശങ്ങളിലെ റോഡും പാലങ്ങളുമെല്ലാം പുനർനിർമിക്കേണ്ട സാഹചര്യമാണ്.

വടക്കൻ കർണാടകയിലും കുടകിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും ഒട്ടേറെപ്പേരാണുള്ളത്. വീടുതകർന്നതും അപകടസാധ്യത നിലനിൽക്കുന്നതുമാണ് ഇവർക്ക് തിരികെപ്പോകാൻ വിഘാതമാകുന്നത്.

  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ

ഇതുവരെ സംസ്ഥാനസർക്കാർ 309 കോടിരൂപയാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചത്. നശിച്ച വീടുകളുടെ അറ്റകുറ്റപ്പണിക്കും തുകയനുവദിക്കും. റോഡുകളും പാലങ്ങളും പുനർനിർമിക്കുന്നതിന് കോടിക്കണക്കിനുരൂപ കണ്ടെത്തേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

കനത്തമഴയിൽ സംസ്ഥാനത്ത് 30,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. വെള്ളപ്പൊക്കത്തിലുണ്ടായ നഷ്ടങ്ങൾ പരിശോധിക്കുന്ന പ്രത്യേക കേന്ദ്രസംഘത്തിനുമുന്നിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിൽനിന്ന് കൂടുതൽ സഹായങ്ങൾ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ദോശയ്ക്ക് എന്ത് പറ്റി? ബെംഗളൂരു ഹോട്ടലുകളിൽ നിന്ന് ദോശക്കല്ലുകൾ അപ്രത്യക്ഷമാകുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
[masterslider id="10"]

Related posts

Click Here to Follow Us