മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ബെംഗളൂരു: കർണാടകയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മന്ത്രിസഭാ വികസനം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ മന്ത്രിസഭ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോഴാണ്, ശേഷിക്കുന്ന 20 മന്ത്രിസ്ഥാനങ്ങൾ കൂടി നികത്താനുള്ള സമ്മർദ്ദം ശക്തമായിരിക്കുന്നത്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശയാത്ര കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങിയെത്തുന്നതോടെ മന്ത്രിസഭാ വിപുലീകരണ നടപടികൾക്ക് വേഗതയേറും.

മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി ജൂലൈ എട്ടിന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര എന്നിവരടങ്ങുന്ന കർണാടകയിലെ മുതിർന്ന നേതാക്കളുടെ സംഘം ഡൽഹിക്ക് തിരിക്കും. വരാനിരിക്കുന്ന ബി.ബി.എം.പി തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്കൊപ്പം പുതിയ മന്ത്രിമാരുടെ പട്ടിക അന്തിമമാക്കലാകും ഡൽഹി ചർച്ചകളിലെ പ്രധാന അജണ്ട. ഒന്നിലധികം ഘടകങ്ങൾ പരിഗണിക്കേണ്ടതുള്ളതിനാൽ ഹൈക്കമാൻഡുമായുള്ള ചർച്ചകൾ രണ്ട് ദിവസം വരെ നീണ്ടുപോയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ജാതി, മതം, പ്രാദേശിക സമവാക്യങ്ങൾ, പാർട്ടി വിശ്വസ്തത, സീനിയോറിറ്റി എന്നിവ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പുതിയ പട്ടിക തയ്യാറാക്കാൻ സാധിക്കൂ. നിലവിൽ ആറിലധികം തവണ എം.എൽ.എമാരായ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നാൽപ്പത്തിയഞ്ചിലധികം പേർ മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്നത് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!

ഇത്തവണ മന്ത്രിസ്ഥാന വിതരണത്തിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടുന്ന കോൺഗ്രസ് ഹൈക്കമാൻഡിന് ശക്തമായ സ്വാധീനമുണ്ടാകും. മുൻപ് മൂന്ന് വർഷം മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര നിലവിൽ മന്ത്രിസഭയിലുള്ളതിനാലും, ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചു നൽകിയതിനാലും ഇരു നേതാക്കളും വിപുലീകരണ സമയത്ത് കടുത്ത പിടിവാശികൾക്ക് മുതിരാൻ സാധ്യത കുറവാണ്. മുൻകാലങ്ങളിൽ ദളിത് മുഖ്യമന്ത്രി എന്ന നിർദ്ദേശം പൂർണ്ണമായി നടപ്പാകാതിരുന്ന സാഹചര്യത്തിൽ, മല്ലികാർജുൻ ഖാർഗെയുടെ താല്പര്യങ്ങൾക്ക് ഹൈക്കമാൻഡ് ഇത്തവണ കൂടുതൽ മുൻഗണന നൽകിയേക്കും. അതിനാൽ പുതിയ മന്ത്രിമാരുടെ പട്ടികയിൽ ഖാർഗെയുടെ അനുയായികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനാണ് സാധ്യത.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ സമയത്ത് തന്നെ സാധ്യതാ പട്ടികയ്ക്ക് രൂപം നൽകിയിരുന്നെങ്കിലും രാഷ്ട്രീയ കണക്കുകൂട്ടലുകൾ കാരണം ആദ്യഘട്ടത്തിൽ 13 പേരെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ശിവരാജ് തങ്കദ്ഗി, രുദ്രപ്പ ലമാനി, എച്ച്.സി. ബാലകൃഷ്ണ, തൻവീർ സേത്ത് തുടങ്ങിയ പ്രമുഖരുടെ പേരുകൾ നിലവിലെ പട്ടികയിലുണ്ടെന്നാണ് വിവരം. ഇതിൽ ചില കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും മാത്രമാകും ഇനി ഡൽഹിയിൽ നടക്കുക. മുഖ്യമന്ത്രി വൊക്കലിംഗ സമുദായത്തിൽ നിന്നുള്ളയാളായതിനാൽ ആ വിഭാഗത്തിന് വരും ഘട്ടത്തിൽ വലിയ മുൻഗണന ഉണ്ടാകില്ലെങ്കിലും നാല് പേർക്ക് കൂടി സ്ഥാനം ലഭിച്ചേക്കും. ലിംഗായത്ത് സമുദായത്തിന് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന ചർച്ചകൾ സജീവമായതിനാൽ ആ വിഭാഗത്തിൽ നിന്ന് അഞ്ച് പേർക്കും, പട്ടികജാതിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർക്കും, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള നാലോ അഞ്ചോ പേർക്കും പുതിയ മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts