ബെംഗളൂരു: യാത്രയ്ക്കിടെ ട്രെയിനിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അപ്പപ്പോൾ പരാതിപ്പെടാൻ ഇന്നുമുതൽ ബെംഗളൂരു ഡിവിഷനിലെ എല്ലാ ദീർഘദൂര ട്രെയിനുകളിലും ‘ട്രെയിൻ ക്യാപ്റ്റന്റെ’ സേവനം ലഭ്യമാകും. ഓരോ ട്രെയിനിലെയും മുതിർന്ന ടിക്കറ്റ് പരിശോധകനെയാണ് (ടിടിഇ) ട്രെയിൻ ക്യാപ്റ്റനായി നിയമിക്കുക. എളുപ്പത്തിൽ തിരിച്ചറിയാൻ പ്രത്യേക ബാഡ്ജ് ധരിച്ചിട്ടുള്ള ക്യാപ്റ്റന്റെ മൊബൈൽ നമ്പറും എല്ലാ യാത്രക്കാർക്കും ലഭിക്കും.
ശുചിമുറികളുടെ ശോചനീയാവസ്ഥ, പ്രവർത്തന രഹിതമായ ഫാൻ–എസി, വൃത്തിഹീനമായ കോച്ചുകൾ, ശുചിമുറികളിലെ ജലദൗർലഭ്യം, കവർച്ച, സഹയാത്രികരുടെ മോശം പെരുമാറ്റം തുടങ്ങി ട്രെയിൻ യാത്രയ്ക്കിടെ നേരിടുന്ന ഏതു പ്രശ്നവും ക്യാപ്റ്റനെ അപ്പപ്പോൾ അറിയിക്കാം. റെയിൽവേ സുരക്ഷാ സേന, സാങ്കേതിക വിഭാഗം തുടങ്ങി ബന്ധപ്പെട്ട അധികൃതരുടെ സേവനം ക്യാപ്റ്റൻ ഉറപ്പാക്കും. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്നു മംഗളൂരു വഴിയുള്ള കണ്ണൂർ, കാർവാർ എക്സ്പ്രസുകളിൽ (16511–12–13–14) പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ ക്യാപ്റ്റൻമാരുടെ സേവനം ഏർപ്പെടുത്തിയിരുന്നു.
Related posts
-
നീറ്റ് റദ്ദാക്കി പ്രവേശന പരീക്ഷ നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കി സംസ്ഥാനങ്ങള്‍ക്ക് സ്വന്തം... -
മകളോടൊപ്പം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അച്ഛനും
ബെംഗളൂരു: ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരെ പ്രൊജക്റ്റ് മാനേജ്മെന്റ് പ്രൊഫഷണൽ (PMP) എന്ന... -
15 മുറിവുകൾ, ആന്തരിക രക്തസ്രാവം; ദർശനും സംഘവും അതിക്രൂരമായി മർദ്ദിച്ചു, പോസ്റ്റ് മോർട്ടം ഇങ്ങനെ
ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കന്നഡ...