ഇന്നുമുതല്‍ ട്രെയിനിലും ക്യാപ്റ്റന്‍..

ബെംഗളൂരു: യാത്രയ്ക്കിടെ ട്രെയിനിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അപ്പപ്പോൾ പരാതിപ്പെടാൻ ഇന്നുമുതൽ ബെംഗളൂരു ഡിവിഷനിലെ എല്ലാ ദീർഘദൂര ട്രെയിനുകളിലും ‘ട്രെയിൻ‌ ക്യാപ്റ്റന്റെ’ സേവനം ലഭ്യമാകും. ഓരോ ട്രെയിനിലെയും മുതിർന്ന ടിക്കറ്റ് പരിശോധകനെയാണ് (ടിടിഇ) ട്രെയിൻ ക്യാപ്റ്റനായി നിയമിക്കുക. എളുപ്പത്തിൽ തിരിച്ചറിയാൻ പ്രത്യേക ബാഡ്ജ് ധരിച്ചിട്ടുള്ള ക്യാപ്റ്റന്റെ മൊബൈൽ നമ്പറും എല്ലാ യാത്രക്കാർക്കും ലഭിക്കും. 

ശുചിമുറികളുടെ ശോചനീയാവസ്ഥ, പ്രവർത്തന രഹിതമായ ഫാൻ–എസി, വൃത്തിഹീനമായ കോച്ചുകൾ, ശുചിമുറികളിലെ ജലദൗർലഭ്യം, കവർച്ച, സഹയാത്രികരുടെ മോശം പെരുമാറ്റം തുടങ്ങി ട്രെയിൻ യാത്രയ്ക്കിടെ നേരിടുന്ന ഏതു പ്രശ്നവും ക്യാപ്റ്റനെ അപ്പപ്പോൾ അറിയിക്കാം. റെയിൽവേ സുരക്ഷാ സേന, സാങ്കേതിക വിഭാഗം തുടങ്ങി ബന്ധപ്പെട്ട അധികൃതരുടെ സേവനം ക്യാപ്റ്റൻ ഉറപ്പാക്കും. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്നു മംഗളൂരു വഴിയുള്ള കണ്ണൂർ, കാർവാർ എക്സ്പ്രസുകളിൽ (16511–12–13–14) പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ ക്യാപ്റ്റൻമാരുടെ സേവനം ഏർപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
[masterslider id="10"]

Related posts