ബെംഗളൂരു: യാത്രയ്ക്കിടെ ട്രെയിനിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അപ്പപ്പോൾ പരാതിപ്പെടാൻ ഇന്നുമുതൽ ബെംഗളൂരു ഡിവിഷനിലെ എല്ലാ ദീർഘദൂര ട്രെയിനുകളിലും ‘ട്രെയിൻ ക്യാപ്റ്റന്റെ’ സേവനം ലഭ്യമാകും. ഓരോ ട്രെയിനിലെയും മുതിർന്ന ടിക്കറ്റ് പരിശോധകനെയാണ് (ടിടിഇ) ട്രെയിൻ ക്യാപ്റ്റനായി നിയമിക്കുക. എളുപ്പത്തിൽ തിരിച്ചറിയാൻ പ്രത്യേക ബാഡ്ജ് ധരിച്ചിട്ടുള്ള ക്യാപ്റ്റന്റെ മൊബൈൽ നമ്പറും എല്ലാ യാത്രക്കാർക്കും ലഭിക്കും.
ശുചിമുറികളുടെ ശോചനീയാവസ്ഥ, പ്രവർത്തന രഹിതമായ ഫാൻ–എസി, വൃത്തിഹീനമായ കോച്ചുകൾ, ശുചിമുറികളിലെ ജലദൗർലഭ്യം, കവർച്ച, സഹയാത്രികരുടെ മോശം പെരുമാറ്റം തുടങ്ങി ട്രെയിൻ യാത്രയ്ക്കിടെ നേരിടുന്ന ഏതു പ്രശ്നവും ക്യാപ്റ്റനെ അപ്പപ്പോൾ അറിയിക്കാം. റെയിൽവേ സുരക്ഷാ സേന, സാങ്കേതിക വിഭാഗം തുടങ്ങി ബന്ധപ്പെട്ട അധികൃതരുടെ സേവനം ക്യാപ്റ്റൻ ഉറപ്പാക്കും. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്നു മംഗളൂരു വഴിയുള്ള കണ്ണൂർ, കാർവാർ എക്സ്പ്രസുകളിൽ (16511–12–13–14) പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ ക്യാപ്റ്റൻമാരുടെ സേവനം ഏർപ്പെടുത്തിയിരുന്നു.
Related posts
-
ഓൺലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ്; 6 കോടിയോളം തട്ടിയ പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: ഓൺലൈൻ ജോലിയുടെ പേരിൽ ബെംഗളൂരു ഉൾപ്പെടെ രാജ്യത്തുടനീളം 6 കോടിയോളം... -
മുടിവെട്ടിയതിന് പിന്നല്ലാതെ തല മസ്സാജ് ചെയ്തു; 30 കാരൻ സ്ട്രോക്ക് വന്ന് ആശുപത്രിയിൽ
ബെംഗളൂരു: മുടിവെട്ടിക്കഴിഞ്ഞപ്പോള് ബാർബർ നല്കിയ ഫ്രീ തല മസ്സാജിനെ തുടർന്ന് സ്ട്രോക്ക്... -
ഇൻജെക്ഷൻ ഓവർഡോസ് നൽകി; ഏഴു വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളൂരു: ഇൻജെക്ഷൻ ഓവർഡോസിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ചിക്കമംഗളൂരുവിലെ അജ്ജംപുരക്ക്...