ക്രിക്കറ്റിലെ ലോകചാമ്പ്യന്മാര്‍ക്ക് ഇത് തിരിച്ചടികളുടെ കാലം

ക്രിക്കറ്റിലെ ലോകചാമ്പ്യന്മാര്‍ക്ക് ഇപ്പോള്‍ നല്ല സമയമല്ല എന്നുതന്നെ പറയാം. ഇംഗ്ലണ്ടിലെ ആദ്യ രണ്ട് ഏകദിന മത്സരത്തിലും പരാജയം നേരിട്ട ഓസിസ് നിര ഐസിസി റാങ്കിംഗിലും പിന്നില്‍.

അഞ്ച് തവണ ലേകകപ്പില്‍ മുത്തമിട്ടിട്ട ഓസിസ് പട നിലവില്‍ മൂന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം റാങ്കിംഗിലാണ്. ഐസിസി അവസാനം പുറത്തിറക്കിയ ഏകദിന റാങ്കിംഗ് പട്ടികയില്‍ കംഗാരുപ്പട ആറാം സ്ഥാനത്തേയ്ക്ക് നിലംപതിച്ചു. ഇതിന് മുമ്പ് 1984ലാണ് ഓസ്‌ട്രേലിയ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്. പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സമിത്തും വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണറും പുറത്തായതോടെ ഓസീസ് മോശം അവസ്ഥയിലാണ്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ 13 എണ്ണത്തിലും പരാജയമേറ്റുവാങ്ങാനായിരുന്നു കംഗാരുക്കൂട്ടത്തിന്‍റെ വിധി. ഏകദിന റാംങ്കിംഗില്‍ ഒന്നാം സ്ഥാനം ഇംഗ്ലണ്ടിനാണ്. ഓസ്‌ട്രേലിയക്കെതിരെ രണ്ട് തുടര്‍ വിജയങ്ങള്‍ നേടിയത് റാങ്ക് നിലനിര്‍ത്താന്‍ സഹായിച്ചു.

ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്നും, നാലും സ്ഥാനങ്ങളിലായി ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും റാങ്ക് നിലനിര്‍ത്തി. അതേസമയം, പാക്കിസ്ഥാന്‍ നില കൂടുതല്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനം സ്വന്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts