കൊലപാതകം കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചും; യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവം; പ്രതി പിടിയില്‍

മഹാരാഷ്ട്രയിലെ താനെയില്‍ യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്.

അമ്പതുകാരനായ നിര്‍മ്മാണ തൊഴിലാളിയെയാണ് പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം

താനെയിലെ ദേശായി ഗ്രാമത്തിലെ പാലത്തിന് താഴെ രണ്ട് ദിവസം മുന്‍പ് മൃതദേഹം കണ്ടെത്തിയത്. ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു അഴുകി തുടങ്ങിയ മൃതദേഹം. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളടക്കം പ്രചരിച്ചതോടെയാണ് പൊലീസിന് നിര്‍ണായ വിവരങ്ങള്‍ കിട്ടിയത്.

  വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; യുവാവിന് ദാരുണാന്ത്യം

പ്രിയങ്ക എന്ന 20 കാരിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. പ്രിയങ്ക താമസിച്ചിരുന്നത് ശ്രീനിവാസ് വിശ്വകര്‍മയെന്ന യുപി സ്വദേശിയോടൊപ്പമാണെന്നും കണ്ടെത്തി. ഒളിവില്‍ പോയ പ്രതിയെ പിന്നാലെ പിടികൂടി. 5 വര്‍ഷം മുന്‍പാണ് പ്രിയങ്കയെ താനെ റെയിവേ സ്റ്റേഷനില്‍ വച്ച് പരിചയപ്പെട്ടതെന്ന് പ്രതി പറയുന്നു.

പിന്നീട് തന്റെ വീട്ടിലായിരുന്നു പ്രിയങ്കയുടെ താമസം. അഞ്ച് ദിവസം മുന്‍പ് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായി. കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചും പ്രിയങ്കയെ കൊലപ്പെടുത്തി. രണ്ട് ദിവസം വീട്ടില്‍ തന്നെയാണ് മൃതദേഹം ഒളിപ്പിച്ച് വച്ചത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് ട്രോളിയിലാക്കി പാലത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞത്. പ്രതിയുടെ കുടുംബം ഉത്തര്‍പ്രദേശിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എനിക്കൊപ്പം സഭയിൽ ശോഭേച്ചിയും വേണം'; ശോഭ സുരേന്ദ്രനെ ന്യായീകരിച്ച് അഖിൽ മാരാർ; അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ
[masterslider id="10"]

Related posts

Click Here to Follow Us