കോവിഡിനു ശേഷം ബെംഗളൂരുവിൽ കുതിച്ചുയരുന്ന വാടക നഗരവാസികൾക്ക്, പ്രത്യേകിച്ച് ദീർഘകാല താമസക്കാർക്ക് വലിയ നിരാശയാണ് ഉണ്ടാക്കുന്നത്.
സാധാരണ മധ്യവർഗ കെട്ടിടങ്ങളിലെ വീടുകളിൽ നിന്ന് പോലും പ്രതിമാസം ₹50,000 വാടക ചോദിക്കുന്നത് പലരിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
‘ബെംഗളൂരു ഫ്ലാറ്റ് ഉടമകൾ അത്യാഗ്രഹികളാണ്’ എന്ന അടിക്കുറിപ്പോടെ റെഡ്ഡിറ്റിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. 2012 മുതൽ ഈ യുവാവ് ബെംഗളൂരുവിൽ താമസിക്കുകയാണ്.
എന്നാൽ, കൊവിഡിന് ശേഷം, അടിസ്ഥാന സൗകര്യങ്ങളുള്ള (ഒരു മുറി, അടുക്കള, കുളിമുറി, വെള്ളം, വൈദ്യുതി കണക്ഷൻ) അപ്പാർട്ടുമെന്റുകൾ പോലും 50,000 രൂപ വരെ വാടക നൽകേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
2012 മുതൽ ബെംഗളൂരുവിൽ താമസിക്കുന്ന പലരും പറയുന്നത്, സാമ്പത്തികമായി ശക്തരാണെങ്കിലും, ‘മറ്റുള്ളവർ ഇത്രയധികം തുക ഈടാക്കുമ്പോൾ ഞാൻ എന്തിന് കുറച്ച് പണം നൽകണം’ എന്ന ചിന്താഗതിയിൽ നിന്നാണ് പല വീട്ടുടമസ്ഥരും അമിത നിരക്കുകൾ ഈടാക്കുന്നത് എന്നാണ്.
ഇത് മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമായിരിക്കാം, പക്ഷേ വിമാന ടിക്കറ്റുകൾ, പലചരക്ക് സാധനങ്ങൾ, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിലും പണപ്പെരുപ്പത്തിന് കാരണമാകുന്നത് ഇതേ ചിന്താഗതിയാണെന്ന് പലരും കരുതുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]