ബെംഗളൂരു : സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം, ലൈവ് സ്ട്രീമിങ്, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയവയുടെ ചതിക്കുഴിയില്‍ അകപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തൽ.
നിംഹാന്‍സ് ആശുപത്രി അധികൃതരുടേതാണ് കണ്ടെത്തൽ. ഇതിൽ നിന്ന് മോചനം ആവശ്യപ്പെട്ട് സഹായം അഭ്യർത്ഥിച്ച് എത്തുന്നവരും നിരവധിയാണ്.
സാങ്കേതിക ആസക്തി ചികിത്സിക്കുന്ന സര്‍വിസ് ഫോര്‍ ഹെല്‍ത്തി യൂസ് ഓഫ് ടെക്നോളജി (ഷട്ട്) ക്ലിനിക്കിൻ്റെ കണക്കുകൾ പ്രകാരം ഏറെ ശ്രദ്ധിക്കേണ ഒന്നാണിത്.
കൗമാരക്കാരില്‍ ഗെയിമിങ് ഡിസോര്‍ഡര്‍ കണ്ടുവരുന്നുവെങ്കിലും പുത്തന്‍ സാങ്കേതിക വിദ്യകളായ സമൂഹ മാധ്യമങ്ങള്‍, ഫാന്‍ അധിഷ്ഠിത ലൈവ് സ്ട്രീമിങ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ വർധിച്ചു വരുന്നതായി ക്ലിനിക് അധികൃതര്‍ വ്യക്തമാക്കുന്നു.
ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ വാലിഡേഷന്‍ ലഭിക്കുക, വെര്‍ച്വല്‍ ഗിഫ്റ്റിങ്, നിശ്ചിത തുക നല്‍കിയുള്ള ചാനല്‍ സബ്സ്ക്രിബ്ഷന് തുടങ്ങിയ കാര്യങ്ങൾക്കായി കൗമാരക്കാര്‍ തങ്ങളുടെ സമയത്തിൻ്റെയും, പണത്തിൻ്റെയും നല്ലൊരു ഭാഗം ചെലവഴിക്കുന്നതായും കണ്ടെത്തി.
ഇത്തരം സാഹചര്യങ്ങളിലേയ്ക്ക് കുട്ടികൾ പോകുന്നതിനെ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി, അവരെ ശരിയായ തരത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി പിന്തിപ്പിക്കണമെന്നും, ആവശ്യമെങ്കിൽ മെച്ചപ്പെട്ട കൗൺസിലിംഗ് നൽകാൻ തയ്യാറാകണമെന്നും നിംഹാന്‍സ് അധികൃതർ അഭിപ്രായപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]