ടിക്കറ്റ് നിരക്ക് വർധനവ്; യാത്രക്കാർ നമ്മ മെട്രോയിലേക്ക് മടങ്ങുന്നില്ല: നഗരത്തിൽ ഗതാഗതവും വായു മലിനീകരണവും വർദ്ധിക്കുന്നു

ബെംഗളൂരു : നമ്മ മെട്രോ നിരക്ക് വർധനയെത്തുടർന്ന് 16 ശതമാനം യാത്രക്കാർ നിരക്ക് കുറഞ്ഞ മറ്റു പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചുതുടങ്ങിയെന്ന് ഗ്രീൻപീസ് ഇന്ത്യയുടെ സർവേ.

ഫെബ്രുവരി ഒമ്പതിനാണ് മെട്രോ നിരക്ക് വർധിപ്പിച്ചത്. അതിനുശേഷം തിരക്കുള്ള സ്റ്റേഷനുകളിലും മാർക്കറ്റുകളിലും 505 യാത്രക്കാർക്കിടയിൽ സർവേ നടത്തിയപ്പോഴാണ് 16 ശതമാനം യാത്രക്കാർ മറ്റു പൊതുഗതാഗതങ്ങളെ ആശ്രയിച്ചുതുടങ്ങിയതായി കണ്ടെത്തിയത്.

യാത്രയ്ക്ക് ചെലവ് കുത്തനെ കൂടിയെന്ന് 68 ശതമാനം ആളുകൾ പറഞ്ഞപ്പോൾ 16 ശതമാനം ആളുകൾ മറ്റ് യാത്രാ മാർഗങ്ങളിലേക്കു മാറിയെന്ന് പറഞ്ഞു.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

കർണാടക വായു മലിനീകരണ ബോർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം നഗരത്തിലെ മലിനീകരണ തോത് വർദ്ധിച്ചു.

ബോർഡിന്റെ വായു ഗുണനിലവാര നിരീക്ഷണ പഠനമനുസരിച്ച്, രാവിലെയും വൈകുന്നേരവും പീക്ക് സമയങ്ങളിൽ ശരാശരി പിഎം 2.5 കണികകളുടെ സാന്ദ്രത മെട്രോ ടിക്കറ്റ് നിരക്ക് വർദ്ധനവിന് മുമ്പ് ഒരു ക്യൂബിക് മീറ്ററിന് 43 മുതൽ 54 മൈക്രോഗ്രാം വരെയായിരുന്നു.

ഫെബ്രുവരി 10 ന് ഇത് 112-114 മൈക്രോഗ്രാമായി വർദ്ധിച്ചു. ഫെബ്രുവരി 17, 24 തിങ്കളാഴ്ചകളിൽ ഈ അളവ് ശരാശരി 68 മുതൽ 105 മൈക്രോഗ്രാം വരെ എത്തി. വായു മലിനീകരണം വർദ്ധിച്ചാൽ, ആസ്ത്മ മുതൽ കാൻസർ വരെയുള്ള രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്.

  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts