12 വർഷത്തോളം ബെംഗളൂരുവിൽ ബെംഗളൂരുവിൽ വ്യാജരേഖകളുമായി താമസിച്ച ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

ബെംഗളൂരു : കഴിഞ്ഞ 12 വർഷമായി ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റുചെയ്തു. റംസാൻ ഷെയ്ഖാണ് (38) അറസ്റ്റിലായത്. ഇയാളുടെ ആദ്യഭാര്യയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

2012-ലാണ് റംസാൻ ബെംഗളൂരുവിലെത്തിയത്. ചിക്ക ബനഹള്ളിയിലായിരുന്നു താമസം. ആക്രി ബിസിനസ് നടത്തുകയായിരുന്നു.

വ്യാജ ആധാർകാർഡും തിരഞ്ഞെടുപ്പ് കാർഡും ഇന്ത്യൻ പാസ്‌പോർട്ടും പശ്ചിമബംഗാളിൽ ജനിച്ചതാണെന്ന് കാണിക്കുന്ന ജനനസർട്ടിഫിക്കറ്റും കൈവശമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  രണ്ട് കാർഡുകളുടെ കാലം കഴിഞ്ഞു; മെട്രോയും ബസ്സും ഇനി ഒരൊറ്റ കയ്യിൽ; വിശദാംശങ്ങൾ

കെ.ആർ. പുരം ആർ.ടി.ഒ.യിൽനിന്ന് ഡ്രൈവിങ് ലൈസൻസും സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിൽനിന്ന് വിവാഹംകഴിച്ച റംസാൻ ബെംഗളൂരുവിലെത്തി വീണ്ടും വിവാഹംകഴിച്ചു.

ഇതിനിടെ റംസാൻ ബെംഗളൂരുവിലുണ്ടെന്നറിഞ്ഞ ആദ്യ ഭാര്യയാണ് മെഡിക്കൽ വിസയിൽ ബെംഗളൂരുവിലെത്തി വൈറ്റ്ഫീൽഡ് പോലീസിന് റംസാനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. ഇതാണ് അറസ്റ്റിലേക്ക് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!" ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു
[masterslider id="10"]

Related posts

Click Here to Follow Us