നിർത്താതെ പെയ്ത മഴ: തടാകങ്ങൾ കരകവിഞ്ഞു ജനജീവിതം താറുമാറായി

ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും മഴശക്തമായത് ജനജീവിതത്തെബാധിച്ചു. പുലർച്ചെ രണ്ടോടെ ആരംഭിച്ചമഴ രാവിലെ ഒൻപതിനാണ് ശമിച്ചത്. തിങ്കളാഴ്ച സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധിനൽകി.

റോഡുകളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളം പൊങ്ങിയതിനാൽ മുൻകരുതലെന്ന നിലയിൽ ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മിഷണർ ജഗദീശ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അവധി പ്രഖ്യാപിച്ചത് അറിയാതെ പല കുട്ടികളും രാവിലെ സ്കൂളുകളിലെത്തി.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

വൈകീട്ടോടെ മഴ വീണ്ടുംശക്തിപ്രാപിച്ചു. റോഡുകളിൽ വെള്ളക്കെട്ടുണ്ടായത് ഗതാഗതത്തെ ബാധിച്ചു. ഹരിഹര പാർക്കിന്റെ സംരക്ഷണഭിത്തി തകർന്നു.

പലസ്ഥലങ്ങളിലും വീടുകളിൽ വെള്ളംകയറി. ജയനഗർ, പട്ടാഭിരാമനഗർ തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങൾ റോഡിൽവീണു. കോർപ്പറേഷൻ ജീവനക്കാരെത്തി മുറിച്ചുനീക്കി.

ലാൽബാഗ് തടാകം കരകവിഞ്ഞു. സിൽക്ക് ബോർഡ് ജങ്ഷൻ, ഈജിപുര, കോറമംഗല, ജെ.ജെ. നഗർ, ശാന്തിനഗർ എന്നിവിടങ്ങളിലെല്ലാം ശക്തമായമഴയാണ് പെയ്തത്.

  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts