ക്യാപ്റ്റൻ പ്രഞ്ജലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: ജമ്മു കശ്മീരിൽ ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ പ്രഞ്ജാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാത്രി 9.30 ഓടെ പ്രഞ്ജലിന്റെ മൃതദേഹം എച്ച്എഎൽ വിമാനത്താവളത്തിലെത്തി, ഗവർണർ തവരചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കമുള്ള പ്രമുഖർ പ്രഞ്ജലിന് അന്തിമോപചാരം അർപ്പിച്ചു.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

രജൗരി സെക്ടറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 63-ാമത് നാഷണൽ റൈഫിൾസിലെ 29-കാരനായ കരുനാഡ വെറ്ററൻ ക്യാപ്റ്റൻ പ്രഞ്ജലിന് ജീവൻ നഷ്ടപ്പെട്ടത്.

രക്തസാക്ഷി പ്രഞ്ജലിന് അന്തിമോപചാരം അർപ്പിച്ച ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് സംസാരിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നുംവീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് സർക്കാരിൽ നിന്ന് എല്ലാവിധ സഹായവും നൽകുമെന്നും ഇപ്പോൾ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
[masterslider id="10"]

Related posts