വീട്ടുമുറ്റത്തു പ്രസവിച്ച കാട്ടാന, കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു; അമ്മയ്ക്കരികിലേക്ക് ആനക്കുട്ടിയെ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ

ബെംഗളൂരു: അമ്മയിൽ നിന്ന് വേർപിരിഞ്ഞ നവജാത ആനക്കുട്ടിയെ ചൊവ്വാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ അമ്മയോടൊപ്പം വീണ്ടും ഒന്നിപ്പിച്ചു.

തിങ്കളാഴ്ച രാത്രി വൈകിയാണ് വിരാജ്പേട്ടയിലെ കാരട ഗ്രാമത്തിലെ കീമലെ കടവിലെ വീട്ടുമുറ്റത്ത് ആന പ്രസവിച്ചത്.

വാർത്ത പരന്നതോടെ ആളുകൾ കൂട്ടമായി സംഭവസ്ഥലത്തേക്ക് വരാൻ തുടങ്ങി, ഇത് അമ്മ ആനയെ പ്രകോപിപ്പിച്ചു, ആനക്കുട്ടിയെ ഉപേക്ഷിച്ച് അമ്മയാന കാട്ടിലേക്ക് പോയികളഞ്ഞു.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

വനംവകുപ്പ് ഉദ്യോഗസ്ഥർ ആനക്കുട്ടിയെ ജീപ്പിൽ കയറ്റി വനത്തിലൂടെ അതിന്റെ അമ്മയെ അന്വേഷിച്ചു നടന്നു. നാട്ടുകാർ വനപാലകർക്ക് കൈത്താങ്ങായി.

ഏഴു കിലോമീറ്ററോളം നീണ്ട തിരച്ചിലിനൊടുവിലാണ് ആനയെ കണ്ടത്.

അതുവരെ ആനക്കുട്ടിക്ക് ഗ്ലൂക്കോസ് നൽകി കൊണ്ടിരിക്കുകയായിരുന്നു.

ആനക്കുട്ടിയെ ഉപേക്ഷിച്ച് പോകുന്ന സംഭവം വളരെ അപൂർവമാണെന്ന് ആർഎഫ്ഒ ദേവയ്യ പറഞ്ഞു.

അതേസമയം ആനക്കുട്ടിയെ അമ്മയോടൊപ്പം ഒന്നിപ്പിക്കാൻ, പ്രദേശവാസികൾ, പ്രത്യേകിച്ച് പി സോമേഷ് എന്ന വ്യക്തിയുടെ സഹായം അദ്ദേഹം അനുസ്മരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts