ഗർഭിണിയായ അഭിഭാഷകയ്ക്ക് ജുഡീഷ്യൽ പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യമൊരുക്കി നൽകി ഹൈക്കോടതി

ബെംഗളൂരു: എട്ട് മാസം ഗർഭിണിയായ ഒരു വനിതാ അഭിഭാഷകയെ അവരുടെ സ്ഥലത്ത് ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷ എഴുതാൻ അനുവദിച്ചത് കർണാടക ഹൈക്കോടതി .

സിവിൽ ജഡ്ജിമാരുടെ കേഡറിലേക്കുള്ള എഴുത്തുപരീക്ഷ നവംബർ 18, 19 തീയതികളിൽ ബെംഗളൂരുവിലെ കേന്ദ്രങ്ങളിൽ മാത്രം നടത്തും.

2023 മാർച്ച് 9 ന്, സിവിൽ ജഡ്ജിമാരുടെ ഒഴിവുള്ള 57 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2023 ജൂലൈ 23-ന്, 6,000-ത്തിലധികം ഉദ്യോഗാർത്ഥികൾ പ്രാഥമിക പരീക്ഷ എഴുതുകയും 1,022 ഉദ്യോഗാർത്ഥികൾ അത് വിജയിക്കുകയും ചെയ്തു.

ദക്ഷിണ കന്നഡയിൽ നിന്നുള്ള അഭിഭാഷകയായ നേത്രാവതി മെയിൻ എഴുത്ത് പരീക്ഷയ്ക്ക് യോഗ്യത നേടിയിരുന്നു.

എട്ടര മാസം ഗർഭാവസ്ഥയും ആരോഗ്യനില മോശമായതും കാരണം യാത്ര ചെയ്യാൻ കഴിയാത്തതിനാൽ മംഗളൂരുവിലെ ജില്ലാ കോടതി സമുച്ചയത്തിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് അവർ അപേക്ഷ നൽകിയിരുന്നു.

ജസ്റ്റിസുമാരായ പി എസ് ദിനേശ് കുമാർ, കെ സോമശേഖർ, സുനിൽ ദത്ത് യാദവ്, അശോക് എസ് കിനാഗി, എം നാഗപ്രസന്ന എന്നിവരടങ്ങുന്ന സിവിൽ ജഡ്ജിമാരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച ഹൈക്കോടതിയുടെ കമ്മറ്റിക്ക് മുമ്പാകെയാണ് വിഷയം വന്നത്.

കമ്മിറ്റി അവരുടെ അപേക്ഷ പരിഗണിക്കുകയും മംഗളൂരുവിൽ പരീക്ഷ എഴുതാൻ അനുമതി നൽകുകയും തീരുമാനം ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ അംഗീകരിക്കുകയും ചെയ്തു.

അടിയന്തര സാഹചര്യത്തിൽ ആവശ്യമായ മെഡിക്കൽ ക്രമീകരണങ്ങൾ ചെയ്യാൻ മംഗളൂരു പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ, അഭിഭാഷകയായ നേത്രാവതിക്ക് വേണ്ടി മംഗളൂരുവിലെ ജില്ലാ കോടതി സമുച്ചയത്തിൽ മെയിൻ പരീക്ഷ നടത്താൻ ബംഗളൂരുവിൽ നിന്നുള്ള ഒരു വനിതാ ജുഡീഷ്യൽ ഓഫീസറെ നിരീക്ഷകയായി ചീഫ് ജസ്റ്റിസ് രജിസ്ട്രാർ ജനറൽ കെ എസ് ഭരത് കുമാർ നിയോഗിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us