കേരളത്തിലേക്ക് ലഹരി കടത്തുന്നതിനിടെ എം.ഡി.എം.എയുമായി മലയാളി യുവാക്കൾ അറസ്റ്റിൽ  

ബെംഗളൂരു: കാറിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന എം.ഡി.എം.എയുമായി കുറ്റ്യാടി സ്വദേശികളായ രണ്ട് യുവാക്കളെ തലശ്ശേരിയിൽ പോലീസ് പിടികൂടി.

കുറ്റ്യാടി മരുതോങ്കരയിലെ പുളിക്കൽ വീട്ടിൽ പി.എം. നബീൽ (34), അടുക്കത്ത് തൈയ്യാർക്കണ്ടി വീട്ടിൽ ടി.കെ. അനൂപ് (38) എന്നിവരാണ് അറസ്റ്റിലായത്.

തലശ്ശേരി സ്റ്റേഷൻ പരിധിയിലെ സൈദാർ പള്ളിക്കടുത്ത് എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്.

  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്

ഇവരിൽ നിന്ന് 85.005 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. കണ്ണൂരിലുള്ളയാൾക്ക് വിൽപനക്കായി കടത്തിക്കൊണ്ടുപോവുകയായിരുന്നു എം.ഡി.എം.എ.

കാറിലെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു.

ബെംഗളൂരുവിൽ നിന്നാണ് വിൽപനക്കായി എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ലഹരി ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
[masterslider id="10"]

Related posts