സംസ്ഥാനത്തെ കബഡി ടീമിനോട് അനാസ്ഥ; ട്രെയിനിൽ സീറ്റ് ലഭിക്കാതെ നിന്നത് മണിക്കൂറുകളോളം

ബെംഗളൂരു: ജംഷഡ്പൂരിൽ നടന്ന സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ അണ്ടർ 16 കബഡി താരങ്ങൾക്ക് ബോർഡിംഗ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മൂലം ട്രെയിൻ നഷ്ടമായി, മറ്റൊരു ട്രെയിനിൽ കയറുന്നതിന് മുമ്പ് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു.

സീറ്റ് കിട്ടാത്തതിനാൽ 12 ആണ് കുട്ടികളും 12 പെൺകുട്ടികളും അടങ്ങുന്ന സംഘത്തിലെ ചിലർക്ക് ടോയ്‌ലറ്റിനടുത്തും മറ്റുചിലർക്ക് മണിക്കൂറുകളോളം നിൽക്കേണ്ടി വന്നു. അംഗ എക്‌സ്‌പ്രസിൽ കയറാനിരിക്കുകയായിരുന്നു കബഡി ടീമ്. കർണാടക കബഡി അസോസിയേഷനും ടീം മാനേജർമാരും തമ്മിലുള്ള ആശയവിനിമയത്തിലെ അപാകത കാരണം സർ എംവി ടെർമിനലിൽ കാത്തുനിൽക്കാതെ ടീമിനെ യശ്വന്ത്പൂർ സ്റ്റേഷനിലേക്ക് നയിക്കുകയായിരുന്നു.

  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ

ട്രെയിൻ യശ്വന്ത്പൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമെന്ന് ടീം മാനേജർ സഞ്ജീവ് മസൽജിയും പരിശീലകൻ ആനന്ദ് ബസവരാജും അനുമാനിച്ചത്. ബുക്കിംഗ് സമയത്തോ അതിനു ശേഷമോ, സർ എംവി ടെർമിനലിൽ നിന്ന് ട്രെയിൻ പുറപ്പെടുമെന്ന് ടീം, അറിഞ്ഞിരുന്നില്ല. വർഷങ്ങളായി, അംഗ എക്സ്പ്രസ് യശ്വന്ത്പൂർ സ്റ്റേഷനിൽ നിന്നാണ് പുറപ്പെടുന്നത്. അതുകൊണ്ടുതന്നെ അസോസിയേഷനും അവർക്ക് ശരിയായ വിവരങ്ങൾ നൽകിയില്ല.

  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ

പിന്നീട് മറ്റൊരു ട്രെയിനായ പ്രശാന്തി എക്‌സ്പ്രസ് ബുക്ക് ചെയ്‌തു. ഏറെ നേരം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാതെ ശുചിമുറിക്ക് സമീപം നിൽക്കേണ്ടി വന്നു. കുറച്ച് യാത്രക്കാർ ഇറങ്ങിയതിന് ശേഷം മാത്രമാണ് കുറച്ച് ക്രമീകരണങ്ങൾ വരുത്തി അവർക്ക് സീറ്റുകൾ നൽകിയത്, എന്നും മാനേജർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി
[masterslider id="10"]

Related posts

Click Here to Follow Us