നായയുടെ കുരയ്ക്ക് പിന്നാലെ പോയ ഗ്രാമവാസികൾ കണ്ടെത്തിയത് ആറടി ഉയരമുള്ള മുതലയെ

ബെംഗളൂരു: ബൈൽഹോംഗൽ താലൂക്കിലെ ഹൊസൂർ ഗ്രാമത്തിൽ ഞായറാഴ്ച ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള കരിമ്പ് തോട്ടങ്ങളിൽ മുതല പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് മുതലയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതിൽ കർഷകർ രോഷം പ്രകടിപ്പിച്ചു.

ആറടി നീളമുള്ള മുതലയെ ഗ്രാമത്തിലും പരിസരത്തും ഇതുവരെ കണ്ടിട്ടില്ല. മലപ്രഭ നദിയിൽ നിന്നാവാം ഈ മുതല വന്നതെന്നാണ് ഗ്രാമവാസികൾ പറയുന്നത്.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

ഒരു കർഷകന്റെ വളർത്തുനായ കുരയ്ക്കുന്നത് ശ്രദ്ധയിൽ പെട്ട കർഷകർ പിന്തുടർന്ന് നോക്കിയപ്പോൾ നായ മുതലയുടെ വായിൽ കിടക്കുന്നതായി കണ്ടെത്തി. കൃഷിയിടത്തിൽ തടിച്ചുകൂടിയ കർഷകരും യുവാക്കളും വനംവകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചു. മണിക്കൂറുകളോളം അവർ കാത്തുനിന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്താൻ വൈകി.

കരിമ്പിന് തോട്ടങ്ങളിലേക്ക് കടക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കൾ മുതലയെ പിടികൂടി. രണ്ടു കയറുകൾ ഉപയോഗിച്ച് അവർ അതിനെ കെട്ടി വയലിൽ നിന്ന് വലിച്ചിഴച്ചു. തുടർന്ന്എല്ലാം കഴിഞ്ഞ് മുതലയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെ കർഷകർ രോഷം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
[masterslider id="10"]

Related posts