കർണാടകയിൽ വ്യാജ ആർടി-പിസിആർ റിപ്പോർട്ടുകൾ നൽകിയതിന് 2 പേർ പിടിയിൽ.

ബെംഗളൂരു: പരിശോധനകൾ നടത്താതെ തന്ത്രപരമായി വ്യാജ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ 2 പേർ പിടിയിൽ. വെള്ളിയാഴ്ചയാണ് ഇവരെ സെൻട്രൽ ക്രൈംബ്രാഞ്ച് സ്ലീവുകൾ പിടികൂടിയത്. കോവിഡ് ടെസ്റ്റുകൾ നടത്താൻ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത ആർടി നഗറിലെ  നാഗമ്മ ലേഔട്ട് സ്കൈലൈൻ ഡയഗ്നോസ്റ്റിക് സെന്ററിലാണ് ഇരുവരും പ്രവർത്തിക്കുന്നത്.

കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ള സുഹൃത്തുക്കളെയും മറ്റുള്ളവരെയും ബന്ധപ്പെടുകയും യുപിഐ ട്രാൻസ്ഫറുകൾ വഴി പണമോ പേയ്‌മെന്റുകളോ ശേഖരിച്ച ശേഷം വ്യാജ സർറ്റിഫിക്കറ്റുകൾ അവർക്ക് നൽകുകയും ചെയ്തു. .ഇവരിൽ നിന്ന് 50 വ്യാജ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റുകളും രണ്ട് മൊബൈൽ ഫോണുകളും സിസിബി ഉദ്യോഗസ്ഥർ പിടിച്ചെടുത്തട്ടുണ്ട്.

  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

ഇവരിൽ നിന്ന് അനധികൃതമായി സർട്ടിഫിക്കറ്റ് എടുത്തവരുടെ എണ്ണം, സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഉദ്ദേശ്യം, എത്ര തുക അടച്ചു തുടങ്ങിയ കാര്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. കൂടാതെ ഇരുവർക്കുമെതിരെ ഡിജെ ഹള്ളി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
[masterslider id="10"]

Related posts

Click Here to Follow Us